YouVersion Logo
Search Icon

SAM 32:5-11

SAM 32:5-11 MALCLBSI

ഞാൻ എന്റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു. എന്റെ അതിക്രമങ്ങൾ ഞാൻ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങൾ ഞാൻ സർവേശ്വരനോട് ഏറ്റുപറയുമെന്നു ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് എന്റെ പാപം ക്ഷമിച്ചു. അതുകൊണ്ടു ഭക്തന്മാർ അവിടുത്തോടു പ്രാർഥിക്കട്ടെ. കഷ്ടതകൾ പെരുവെള്ളംപോലെ ഇരച്ചുവന്നാലും അവ അവനെ ഗ്രസിച്ചുകളയുകയില്ല. അവിടുന്നാണ് എന്റെ ഒളിസങ്കേതം; കഷ്ടതയിൽനിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു. നിന്റെ വഴി ഞാൻ നിനക്ക് ഉപദേശിച്ചുതരും; ഞാൻ ദൃഷ്‍ടി അയച്ച് നിനക്ക് ഉപദേശം തരും. നിങ്ങൾ വകതിരിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെയാകരുത്. മുഖപ്പട്ടയും കടിഞ്ഞാണും കൊണ്ടാണല്ലോ അവയെ നിയന്ത്രിക്കുന്നത്. അവ നിങ്ങൾക്കു കീഴ്പെടുന്നതും അതുകൊണ്ടാണല്ലോ. ദുർജനം നിരവധി വേദനകൾ അനുഭവിക്കേണ്ടതുണ്ട്; സർവേശ്വരനിൽ ശരണപ്പെടുന്നവരെ അവിടുത്തെ സ്നേഹം വലയംചെയ്യുന്നു. നീതിമാന്മാർ സർവേശ്വരനിൽ ആനന്ദിക്കട്ടെ; പരമാർഥഹൃദയമുള്ളവർ ഉല്ലസിച്ചു ഘോഷിക്കട്ടെ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy