YouVersion Logo
Search Icon

SAM 32

32
പാപം ഏറ്റുപറയുന്നു
ദാവീദിന്റെ ധ്യാനസങ്കീർത്തനം
1അതിക്രമങ്ങൾ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവൻ അനുഗൃഹീതൻ.
2സർവേശ്വരന്റെ ദൃഷ്‍ടിയിൽ നിർദോഷിയായവൻ എത്ര ധന്യൻ.
ഹൃദയത്തിൽ കാപട്യമില്ലാത്തവൻ എത്ര ഭാഗ്യവാൻ.
3പാപം ഏറ്റുപറയാതിരുന്നപ്പോൾ,
ഞാൻ ദിവസം മുഴുവൻ കരഞ്ഞു കരഞ്ഞു തളർന്നു.
4രാവും പകലും അവിടുന്നെന്നെ ശിക്ഷിച്ചു;
വേനൽച്ചൂടിലെന്നപോലെ എന്റെ ശക്തി വറ്റിപ്പോയി.
5ഞാൻ എന്റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു.
എന്റെ അതിക്രമങ്ങൾ ഞാൻ മറച്ചുവച്ചില്ല.
എന്റെ അതിക്രമങ്ങൾ ഞാൻ സർവേശ്വരനോട് ഏറ്റുപറയുമെന്നു ഞാൻ പറഞ്ഞു.
അപ്പോൾ അവിടുന്ന് എന്റെ പാപം ക്ഷമിച്ചു.
6അതുകൊണ്ടു ഭക്തന്മാർ അവിടുത്തോടു പ്രാർഥിക്കട്ടെ.
കഷ്ടതകൾ പെരുവെള്ളംപോലെ ഇരച്ചുവന്നാലും
അവ അവനെ ഗ്രസിച്ചുകളയുകയില്ല.
7അവിടുന്നാണ് എന്റെ ഒളിസങ്കേതം;
കഷ്ടതയിൽനിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു;
രക്ഷകൊണ്ട് എന്നെ പൊതിയുന്നു.
8നിന്റെ വഴി ഞാൻ നിനക്ക് ഉപദേശിച്ചുതരും;
ഞാൻ ദൃഷ്‍ടി അയച്ച് നിനക്ക് ഉപദേശം തരും.
9നിങ്ങൾ വകതിരിവില്ലാത്ത കുതിരയെയും
കോവർകഴുതയെയും പോലെയാകരുത്.
മുഖപ്പട്ടയും കടിഞ്ഞാണും കൊണ്ടാണല്ലോ അവയെ നിയന്ത്രിക്കുന്നത്.
അവ നിങ്ങൾക്കു കീഴ്പെടുന്നതും അതുകൊണ്ടാണല്ലോ.
10ദുർജനം നിരവധി വേദനകൾ അനുഭവിക്കേണ്ടതുണ്ട്;
സർവേശ്വരനിൽ ശരണപ്പെടുന്നവരെ അവിടുത്തെ സ്നേഹം വലയംചെയ്യുന്നു.
11നീതിമാന്മാർ സർവേശ്വരനിൽ ആനന്ദിക്കട്ടെ;
പരമാർഥഹൃദയമുള്ളവർ ഉല്ലസിച്ചു ഘോഷിക്കട്ടെ.

Currently Selected:

SAM 32: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy