YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 3

3
1മകനേ, എന്റെ ഉപദേശം മറക്കരുത്;
നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
2അവ ദീർഘായുസ്സും ജീവകാലവും
സമാധാനവും നിനക്കു വർധിപ്പിച്ചുതരും.
3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്;
അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക;
നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
4അങ്ങനെ നീ ദൈവത്തിനും മനുഷ്യർക്കും ബോധ്യമായ
ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
5പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
സ്വന്ത വിവേകത്തിൽ ഊന്നരുത്.
6നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരേയാക്കും;
7നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്;
യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
8അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.
9യഹോവയെ നിന്റെ ധനംകൊണ്ടും
എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.
10അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
11മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്;
അവന്റെ ശാസനയിങ്കൽ മുഷികയും അരുത്.
12അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ
യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.
14അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും
അതിന്റെ ലാഭം തങ്കത്തിലും നല്ലത്.
15അതു മുത്തുകളിലും വിലയേറിയത്;
നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല.
16അതിന്റെ വലംകൈയിൽ ദീർഘായുസ്സും
ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു.
17അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
18അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം;
അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
19ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;
വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.
20അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;
മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക;
അവ നിന്റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്.
22അവ നിനക്കു ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;
നിന്റെ കാൽ ഇടറുകയുമില്ല.
24നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല;
കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
25പെട്ടെന്നുള്ള പേടി ഹേതുവായും
ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
26യഹോവ നിന്റെ ആശ്രയമായിരിക്കും;
അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.
27നന്മ ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ
അതിനു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുത്.
28നിന്റെ കൈയിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്:
പോയിവരിക, നാളെത്തരാം എന്നു പറയരുത്.
29കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ,
അവന്റെ നേരേ ദോഷം നിരൂപിക്കരുത്.
30നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട്
നീ വെറുതെ ശണ്ഠയിടരുത്.
31സാഹസക്കാരനോടു നീ അസൂയപ്പെടരുത്;
അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുത്.
32വക്രതയുള്ളവൻ യഹോവയ്ക്കു വെറുപ്പാകുന്നു;
നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ട്.
33യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്;
നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു.
34പരിഹാസികളെ അവൻ പരിഹസിക്കുന്നു;
എളിയവർക്കോ അവൻ കൃപ നല്കുന്നു.
35ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;
ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy