YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 13

13
1ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനാഫലം;
പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
2തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;
ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
3വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;
അധരങ്ങളെ പിളർക്കുന്നവനോ നാശം ഭവിക്കും.
4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;
ഉത്സാഹികളുടെ പ്രാണനോ പുഷ്‍ടിയുണ്ടാകും.
5നീതിമാൻ ഭോഷ്ക് വെറുക്കുന്നു;
ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.
6നീതി സന്മാർഗിയെ കാക്കുന്നു;
ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.
7ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ട്;
വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ട്;
8മനുഷ്യന്റെ ജീവനു മറുവില അവന്റെ സമ്പത്തു തന്നെ;
ദരിദ്രനോ ഭീഷണിപോലും കേൾക്കേണ്ടിവരുന്നില്ല.
9നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു;
ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.
10അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു;
ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്;
11അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞുപോകും;
അധ്വാനിച്ചു സമ്പാദിക്കുന്നവനോ വർധിച്ചു വർധിച്ചു വരും.
12ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;
ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
13വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി.
കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.
14ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
15സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു;
ദ്രോഹിയുടെ വഴിയോ ദുർഘടം.
16സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;
ഭോഷനോ തന്റെ ഭോഷത്തം വിടർത്തിക്കാണിക്കുന്നു.
17ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;
വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
18പ്രബോധനം ത്യജിക്കുന്നവനു ദാരിദ്ര്യവും ലജ്ജയും വരും.
ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.
19ഇച്ഛാനിവൃത്തി മനസ്സിനു മധുരമാകുന്നു;
ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പ്.
20ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും;
ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
21ദോഷം പാപികളെ പിന്തുടരുന്നു;
നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.
22ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം വച്ചേക്കുന്നു;
പാപിയുടെ സമ്പത്തോ നീതിമാനുവേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;
എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ട്.
24വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു;
അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
25നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;
ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy