സർവേശ്വരനെ ഞാൻ എപ്പോഴും വാഴ്ത്തും; അവിടുത്തെ ഞാൻ നിരന്തരം സ്തുതിക്കും. ഞാൻ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു; പീഡിതർ അതു കേട്ട് ആനന്ദിക്കട്ടെ. എന്നോടൊത്ത് സർവേശ്വരനെ പ്രകീർത്തിക്കുക; നമുക്കൊരുമിച്ചു തിരുനാമത്തെ പുകഴ്ത്താം. ഞാൻ സർവേശ്വരനോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. സർവഭയങ്ങളിൽനിന്നും അവിടുന്ന് എന്നെ വിടുവിച്ചു. സർവേശ്വരനെ നോക്കിയവർ പ്രകാശിതരായി; അവർ ലജ്ജിതരാകയില്ല. ഈ എളിയവൻ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളി. സകല ദുരിതങ്ങളിൽനിന്നും അവിടുന്നെന്നെ രക്ഷിച്ചു. സർവേശ്വരന്റെ ദൂതൻ അവിടുത്തെ ഭക്തന്മാർക്കു ചുറ്റും പാളയമടിച്ച് അവരെ വിടുവിക്കുന്നു. അവിടുന്ന് എത്ര നല്ലവനെന്നു രുചിച്ചറിയുക; അവിടുത്തെ അഭയം പ്രാപിക്കുന്നവൻ സന്തുഷ്ടനായിരിക്കും. വിശുദ്ധജനമേ, സർവേശ്വരനെ ഭയപ്പെടുക. അവിടുത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവില്ലല്ലോ. സിംഹംപോലും വിശന്നു വലഞ്ഞേക്കാം; സർവേശ്വരനെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്‍ക്കും കുറവില്ല.
Share
Read SAM 34
Save verses, read offline, watch teaching clips, and more!
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos