YouVersion Logo
Search Icon

SAM 34:1-10

SAM 34:1-10 MALCLBSI

സർവേശ്വരനെ ഞാൻ എപ്പോഴും വാഴ്ത്തും; അവിടുത്തെ ഞാൻ നിരന്തരം സ്തുതിക്കും. ഞാൻ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു; പീഡിതർ അതു കേട്ട് ആനന്ദിക്കട്ടെ. എന്നോടൊത്ത് സർവേശ്വരനെ പ്രകീർത്തിക്കുക; നമുക്കൊരുമിച്ചു തിരുനാമത്തെ പുകഴ്ത്താം. ഞാൻ സർവേശ്വരനോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. സർവഭയങ്ങളിൽനിന്നും അവിടുന്ന് എന്നെ വിടുവിച്ചു. സർവേശ്വരനെ നോക്കിയവർ പ്രകാശിതരായി; അവർ ലജ്ജിതരാകയില്ല. ഈ എളിയവൻ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളി. സകല ദുരിതങ്ങളിൽനിന്നും അവിടുന്നെന്നെ രക്ഷിച്ചു. സർവേശ്വരന്റെ ദൂതൻ അവിടുത്തെ ഭക്തന്മാർക്കു ചുറ്റും പാളയമടിച്ച് അവരെ വിടുവിക്കുന്നു. അവിടുന്ന് എത്ര നല്ലവനെന്നു രുചിച്ചറിയുക; അവിടുത്തെ അഭയം പ്രാപിക്കുന്നവൻ സന്തുഷ്ടനായിരിക്കും. വിശുദ്ധജനമേ, സർവേശ്വരനെ ഭയപ്പെടുക. അവിടുത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവില്ലല്ലോ. സിംഹംപോലും വിശന്നു വലഞ്ഞേക്കാം; സർവേശ്വരനെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്‍ക്കും കുറവില്ല.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy