എന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് അനാദികാലം മുതൽക്കേ എന്റെ പരിശുദ്ധനായ ദൈവമല്ലേ? അവിടുന്ന് അമർത്യനാണല്ലോ; സർവേശ്വരാ, അവിടുന്ന് അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. എന്റെ അഭയശിലയായ അവിടുന്ന് ഞങ്ങൾക്കു ശിക്ഷണം നല്‌കാനായി അവരെ നിയോഗിച്ചിരിക്കുന്നു. തിന്മകൾ കാണാനരുതാത്തവിധം നിർമല ദൃഷ്‍ടിയുള്ളവനും അകൃത്യം നോക്കി നില്‌ക്കാത്തവനുമായ അവിടുന്നു ദ്രോഹം ചെയ്യുന്നവരെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ത്? ദുഷ്ടൻ തന്നെക്കാൾ നീതിമാനായവനെ നശിപ്പിക്കുന്നതു കണ്ട് അങ്ങു മൗനം ദീക്ഷിക്കുന്നതും എന്ത്? അവിടുന്നു മനുഷ്യരെ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ ആക്കുന്നതെന്തുകൊണ്ട്? ബാബിലോണ്യർ മത്സ്യത്തെപ്പോലെ മനുഷ്യരെ ചൂണ്ടയിട്ടു പിടിക്കുന്നു. അവർ അവരെ വലയിൽ കുടുക്കി വലിച്ചുകയറ്റുന്നു. അവരെ കോരുവലയിൽ ശേഖരിക്കുന്നു. അവർ ആഹ്ലാദിച്ചു തിമിർക്കുന്നു. അവർ തങ്ങളുടെ വലകൾക്കു ബലിപൂജ നടത്തുന്നു; കോരുവലകൾക്കു ധൂപം കാട്ടുന്നു. അവകൊണ്ടാണല്ലോ അവർ സമൃദ്ധിയിൽ കഴിയുന്നതും വിശിഷ്ടഭോജ്യങ്ങൾ ഭുജിക്കുന്നതും. അങ്ങനെ അവർ വല കുടഞ്ഞ് ശൂന്യമാക്കി ജനതകളെ നിഷ്കരുണം നിത്യവും കൊന്നുകൊണ്ടിരിക്കുമോ?
Read HABAKUKA 1
Share
Compare All Versions: HABAKUKA 1:12-17
Save verses, read offline, watch teaching clips, and more!
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos