സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കല്പലകകൾ ചെത്തിയുണ്ടാക്കുക; നീ ഉടച്ചു കളഞ്ഞവയിൽ ഉണ്ടായിരുന്ന വാക്കുകൾതന്നെ ഞാൻ അവയിൽ എഴുതും. രാവിലെതന്നെ നീ തയാറായി സീനായ്മല കയറി എന്റെ സന്നിധിയിൽ വരണം. നിന്റെ കൂടെ ആരും മലയിൽ കയറി വരരുത്. മലയിൽ ഒരിടത്തും ഒരു മനുഷ്യനെയും കാണരുത്. മലയുടെ അടിവാരത്തിൽ ആട്ടിൻപറ്റങ്ങളോ കന്നുകാലിക്കൂട്ടമോ മേയുകയും അരുത്.” ആദ്യത്തേതുപോലെ രണ്ടു കല്പലകകൾ മോശ ചെത്തിയുണ്ടാക്കി; അവിടുന്നു കല്പിച്ചിരുന്നതുപോലെ അതിരാവിലെ എഴുന്നേറ്റ് അവയുമെടുത്തു മലയിൽ കയറിച്ചെന്നു. അവിടുന്നു മേഘത്തിൽ മോശയുടെ അടുക്കൽ ഇറങ്ങിവന്നു ‘സർവേശ്വരൻ’ എന്ന അവിടുത്തെ നാമം പ്രഘോഷിച്ചു. അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടു മോശയുടെ മുമ്പിൽ കൂടി കടന്നുപോയി: “സർവേശ്വരൻ കരുണയും കൃപയുമുള്ള ദൈവം; അവിടുന്നു ക്ഷമാശീലൻ. അചഞ്ചലസ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിച്ചുകൊണ്ട് ബഹുസഹസ്രം ജനത്തോട് അചഞ്ചലസ്നേഹം കാട്ടുന്നവൻ; എന്നാൽ കുറ്റവാളികളെ വെറുതെ വിടാത്തവൻ; പിതാക്കന്മാരുടെ കുറ്റത്തിനു മക്കളോടും മക്കളുടെ മക്കളോടും മൂന്നും നാലും തലമുറവരെ കണക്കു ചോദിക്കുന്നവൻ.”
Read EXODUS 34
Share
Compare All Versions: EXODUS 34:1-7
Save verses, read offline, watch teaching clips, and more!
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos