YouVersion Logo
Search Icon

സങ്കീ. 115

115
യഹോവ സ്തുതി അർഹിക്കുന്നു
1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,
അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം
അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ.
2“അവരുടെ ദൈവം എവിടെ?”
എന്നു ജനതകൾ പറയുന്നതെന്തിന്?
3നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;
തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;
മനുഷ്യരുടെ കൈവേല തന്നെ.
5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;
കാലുണ്ടെങ്കിലും നടക്കുന്നില്ല;
തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല.
8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
9യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;
കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;
10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;
ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;
ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
12യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും;
ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;
ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13ദൈവം യഹോവാഭക്തന്മാരായ
ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;
ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
17മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും
യഹോവയെ സ്തുതിക്കുന്നില്ല.
18നാമോ, ഇന്നുമുതൽ എന്നേക്കും
യഹോവയെ വാഴ്ത്തും.
യഹോവയെ സ്തുതിക്കുവിൻ.

Currently Selected:

സങ്കീ. 115: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in