YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 96

96
1യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;
സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിൻ.
2യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ;
നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
3ജാതികളുടെ ഇടയിൽ അവന്റെ മഹത്ത്വവും
സകല വംശങ്ങളുടെയും ഇടയിൽ
അവന്റെ അദ്ഭുതങ്ങളും വിവരിപ്പിൻ.
4യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു;
അവൻ സകല ദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
5ജാതികളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ;
യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
6ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും
ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
7ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ;
മഹത്ത്വവും ബലവും യഹോവയ്ക്കു കൊടുപ്പിൻ.
8യഹോവയ്ക്ക് അവന്റെ നാമത്തിനു തക്ക മഹത്ത്വം കൊടുപ്പിൻ;
തിരുമുൽക്കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
9വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ;
സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
10യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ;
ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു;
അവൻ ജാതികളെ നേരോടെ വിധിക്കും.
11ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും
സമുദ്രവും അതിന്റെ നിറവും മുഴങ്ങുകയും ചെയ്യട്ടെ.
12വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ;
അപ്പോൾ കാട്ടിലെ സകല വൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
13യഹോവയുടെ സന്നിധിയിൽ തന്നെ;
അവൻ വരുന്നുവല്ലോ;
അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു;
അവൻ ഭൂലോകത്തെ നീതിയോടും
ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy