YouVersion Logo
Search Icon

SAM 57

57
ദൈവത്തിൽ അഭയം തേടുന്നു
ഗായകസംഘ നേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ ദാവീദിന്റെ ഗീതം. ശൗലിന്റെ മുമ്പിൽനിന്ന് ഓടിപ്പോയപ്പോൾ ഗുഹയിൽ വച്ചു പാടിയത്.
1എന്നോടു കരുണയുണ്ടാകണമേ, ദൈവമേ, എന്നോടു കരുണയുണ്ടാകണമേ.
അങ്ങയിൽ ഞാൻ അഭയംതേടുന്നു.
വിനാശത്തിന്റെ കൊടുങ്കാറ്റു ശമിക്കുവോളം
ഞാൻ അവിടുത്തെ ചിറകിൻകീഴിൽ അഭയം പ്രാപിക്കുന്നു.
2അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു.
എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ദൈവത്തെതന്നെ;
3അവിടുന്ന് സ്വർഗത്തിൽനിന്ന് ഉത്തരമരുളി എന്നെ രക്ഷിക്കും.
എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും.
ദൈവം അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും എന്നോടു കാട്ടും.
4മനുഷ്യരെ ആർത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാൻ.
അവരുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളുമാണ്.
അവരുടെ നാവുകൾ മൂർച്ചയുള്ള വാളുകളാണ്.
5ദൈവമേ, അവിടുത്തെ മഹത്ത്വം
ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ.
അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ.
6എന്റെ ശത്രുക്കൾ എന്നെ പിടിക്കാൻ വലവിരിച്ചു.
എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു.
അവർ എന്റെ വഴിയിൽ കുഴി കുഴിച്ചു.
എന്നാൽ അവർതന്നെ അതിൽ വീണു.
7എന്റെ മനസ്സ് ഉറച്ചിരിക്കുന്നു.
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു.
ഞാൻ അങ്ങയെ പാടി സ്തുതിക്കും.
8എന്റെ ആത്മാവേ, ഉണരുക.
വീണാനാദവും കിന്നരധ്വനിയും ഉയരട്ടെ.
ഞാൻ അതിരാവിലെ ഉണരും.
9സർവേശ്വരാ, ജനതകളുടെ മധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.
ജാതികളുടെ മധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും.
10അവിടുത്തെ അചഞ്ചലസ്നേഹം ആകാശത്തോളവും
അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും ഉന്നതമാണ്.
11ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ.
അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ.

Currently Selected:

SAM 57: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy