YouVersion Logo
Search Icon

SAM 39:1-7

SAM 39:1-7 MALCLBSI

നാവുകൊണ്ടു പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ ജീവിതചര്യകളെ സൂക്ഷിക്കുമെന്നും; ദുഷ്ടർ അടുത്തുള്ളപ്പോൾ നാവിനു കടിഞ്ഞാണിടുമെന്നും ഞാൻ പറഞ്ഞു. ഞാൻ മിണ്ടാതെ മൗനംപാലിച്ചു, എന്റെ മൗനം നിഷ്ഫലമായിരുന്നു. എന്റെ വേദന വർധിച്ചുകൊണ്ടിരുന്നു. ആകുലചിന്തയാൽ എന്റെ ഹൃദയം തപിച്ചു. ചിന്തിച്ചപ്പോൾ എന്റെ ഉള്ളിൽ തീയാളി; ഞാൻ മൗനം വെടിഞ്ഞു പറഞ്ഞു: “സർവേശ്വരാ, എന്റെ ജീവിതം എന്ന് അവസാനിക്കുമെന്നും; എന്റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ. എന്റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാൻ അറിയട്ടെ.” അവിടുന്ന് എന്റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ ആയുസ്സിനു വില കല്പിക്കുന്നില്ല. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. അവന്റെ ജീവിതം വെറും നിഴൽപോലെ, അവൻ ബദ്ധപ്പെടുന്നതു വെറുതെ. അവൻ ധനം സമ്പാദിക്കുന്നു, ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല. സർവേശ്വരാ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? അവിടുന്നാണല്ലോ എന്റെ പ്രത്യാശ.

Related Videos

Free Reading Plans and Devotionals related to SAM 39:1-7