YouVersion Logo
Search Icon

SAM 34

34
ഒരിക്കലും കൈവിടാത്ത ദൈവം
ദാവീദിന്റെ സങ്കീർത്തനം; അബീമേലെക്കിന്റെ മുമ്പിൽ ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.
1സർവേശ്വരനെ ഞാൻ എപ്പോഴും വാഴ്ത്തും;
അവിടുത്തെ ഞാൻ നിരന്തരം സ്തുതിക്കും.
2ഞാൻ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു;
പീഡിതർ അതു കേട്ട് ആനന്ദിക്കട്ടെ.
3എന്നോടൊത്ത് സർവേശ്വരനെ പ്രകീർത്തിക്കുക;
നമുക്കൊരുമിച്ചു തിരുനാമത്തെ പുകഴ്ത്താം.
4ഞാൻ സർവേശ്വരനോട് അപേക്ഷിച്ചു;
അവിടുന്ന് എനിക്ക് ഉത്തരമരുളി.
സർവഭയങ്ങളിൽനിന്നും അവിടുന്ന് എന്നെ വിടുവിച്ചു.
5സർവേശ്വരനെ നോക്കിയവർ പ്രകാശിതരായി;
അവർ ലജ്ജിതരാകയില്ല.
6ഈ എളിയവൻ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളി.
സകല ദുരിതങ്ങളിൽനിന്നും അവിടുന്നെന്നെ രക്ഷിച്ചു.
7സർവേശ്വരന്റെ ദൂതൻ അവിടുത്തെ
ഭക്തന്മാർക്കു ചുറ്റും പാളയമടിച്ച് അവരെ വിടുവിക്കുന്നു.
8അവിടുന്ന് എത്ര നല്ലവനെന്നു രുചിച്ചറിയുക;
അവിടുത്തെ അഭയം പ്രാപിക്കുന്നവൻ സന്തുഷ്ടനായിരിക്കും.
9വിശുദ്ധജനമേ, സർവേശ്വരനെ ഭയപ്പെടുക.
അവിടുത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവില്ലല്ലോ.
10സിംഹംപോലും വിശന്നു വലഞ്ഞേക്കാം;
സർവേശ്വരനെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്‍ക്കും കുറവില്ല.
11മക്കളേ, എന്റെ വാക്കു കേൾക്കുക;
ദൈവഭക്തിയെന്തെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കാം.
12സന്തുഷ്ടജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ദീർഘായുസ്സും സന്തോഷവും കാംക്ഷിക്കുന്നുവോ?
13എങ്കിൽ തിന്മ നിങ്ങളുടെ നാവിന്മേൽ ഉണ്ടാകാതിരിക്കട്ടെ.
നിങ്ങളുടെ അധരങ്ങൾ വ്യാജം പറയാതിരിക്കട്ടെ.
14തിന്മ വിട്ടകന്നു നന്മ പ്രവർത്തിക്കുക;
സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക.
15സർവേശ്വരൻ നീതിമാന്മാരെ കരുണയോടെ കടാക്ഷിക്കുന്നു;
അവിടുന്ന് അവരുടെ നിലവിളി എപ്പോഴും കേൾക്കുന്നു;
16അവിടുന്നു ദുഷ്കർമികൾക്കെതിരെ മുഖം തിരിക്കുന്നു.
അവിടുന്ന് അവരെ നശിപ്പിച്ച് അവരുടെ
ഓർമപോലും ഭൂമിയിൽ അവശേഷിക്കാതാക്കുന്നു.
17നീതിമാന്മാർ നിലവിളിച്ചു; സർവേശ്വരൻ ഉത്തരമരുളി.
എല്ലാ കഷ്ടതകളിൽനിന്നും അവിടുന്ന് അവരെ വിടുവിച്ചു.
18ഹൃദയം തകർന്നവർക്ക് അവിടുന്നു സമീപസ്ഥൻ;
മനസ്സു നുറുങ്ങിയവരെ അവിടുന്നു രക്ഷിക്കുന്നു.
19നീതിമാന് നിരവധി അനർഥങ്ങൾ ഉണ്ടാകാം;
എന്നാൽ സർവേശ്വരൻ അവയിൽ നിന്നെല്ലാം അവനെ വിടുവിക്കുന്നു.
20അവന്റെ അസ്ഥികളൊന്നും ഒടിഞ്ഞുപോകാതെ;
അവിടുന്ന് അവനെ സംരക്ഷിക്കുന്നു.
21തിന്മ ദുഷ്ടനെ സംഹരിക്കും;
നീതിമാനെ ദ്വേഷിക്കുന്നവർ ശിക്ഷിക്കപ്പെടും.
22സർവേശ്വരൻ തന്റെ ദാസന്മാരെ രക്ഷിക്കുന്നു;
അവിടുത്തെ അഭയം പ്രാപിക്കുന്നവർ ശിക്ഷയ്‍ക്ക് ഇരയാവുകയില്ല.

Currently Selected:

SAM 34: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy