YouVersion Logo
Search Icon

SAM 30

30
സ്തോത്രപ്രാർഥന
ദാവീദിന്റെ ഒരു സങ്കീർത്തനം; ദേവാലയ പ്രതിഷ്ഠയ്‍ക്കുള്ള ഗീതം
1സർവേശ്വരാ, ഞാൻ അങ്ങയെ പ്രകീർത്തിക്കും;
അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ;
ശത്രു എന്നെ നിന്ദിക്കാൻ അവിടുന്ന് ഇടയാക്കിയില്ല.
2എന്റെ ദൈവമായ സർവേശ്വരാ,
ഞാൻ സഹായത്തിനായി നിലവിളിച്ചു;
അവിടുന്ന് എനിക്കു സൗഖ്യം നല്‌കി.
3അവിടുന്നെന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു.
മരണഗർത്തത്തിൽ പതിക്കുന്നവരുടെ
ഇടയിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
4ഭക്തജനങ്ങളേ, സർവേശ്വരനു സ്തുതിഗീതം പാടുക;
അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുക.
5അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം;
അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്;
രാത്രി മുഴുവൻ കരയേണ്ടിവന്നേക്കാം;
എന്നാൽ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു.
6‘ഞാൻ ഒരിക്കലും കുലുങ്ങുകയില്ല’ എന്ന് എന്റെ ഐശ്വര്യകാലത്തു ഞാൻ പറഞ്ഞു.
7നാഥാ, അവിടുത്തെ പ്രസാദത്താൽ അവിടുന്നെന്നെ,
സുശക്തമായ പർവതത്തെപ്പോലെ ഉറപ്പിച്ചുനിർത്തി.
അവിടുന്നു മുഖം മറച്ചപ്പോൾ ഞാൻ പരിഭ്രമിച്ചുപോയി.
8സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിച്ചു;
അവിടുത്തെ കരുണയ്‍ക്കായി യാചിച്ചു.
9ഞാൻ മരണഗർത്തത്തിൽ പതിക്കുന്നതു കൊണ്ട് അങ്ങേക്കെന്തു നേട്ടം?
മണ്ണിൽ മറഞ്ഞ മൃതന്മാർ അങ്ങയെ സ്തുതിക്കുമോ?
അവിടുത്തെ വിശ്വസ്തതയെ അവർ പ്രഘോഷിക്കുമോ?
10സർവേശ്വരാ, എന്റെ യാചന കേൾക്കണമേ;
എന്നോടു കരുണയുണ്ടാകണമേ;
അവിടുന്ന് എനിക്ക് തുണയായിരിക്കണമേ.
11എന്റെ വിലാപത്തെ അങ്ങ് ആനന്ദനൃത്തമാക്കിത്തീർത്തു;
എന്റെ വിലാപവസ്ത്രം മാറ്റി എന്നെ ആമോദം അണിയിച്ചു.
12അതുകൊണ്ടു ഞാൻ മൗനമായിരിക്കാതെ അങ്ങയെ സ്തുതിക്കും.
എന്റെ ദൈവമായ സർവേശ്വരാ,
ഞാൻ എന്നും അങ്ങേക്കു സ്തോത്രം അർപ്പിക്കും.

Currently Selected:

SAM 30: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy