YouVersion Logo
Search Icon

SAM 25:14-22

SAM 25:14-22 MALCLBSI

സർവേശ്വരൻ തന്റെ ഭക്തന്മാരോടു സൗഹൃദം കാണിക്കുന്നു. അവിടുത്തെ ഉടമ്പടി അവർക്കു വെളിപ്പെടുത്തുന്നു. സർവേശ്വരനെ ഞാൻ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു; അവിടുന്നെന്റെ കാലുകളെ കെണിയിൽ നിന്നു വിടുവിക്കുന്നു. നാഥാ, തൃക്കൺപാർത്താലും എന്നോടു കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും പീഡിതനുമാണല്ലോ. മനഃക്ലേശങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. എന്റെ കഷ്ടതയും വേദനയും ഓർത്ത് എന്റെ സകല പാപങ്ങളും ക്ഷമിക്കണമേ. എന്റെ ശത്രുക്കൾ എത്ര വളരെയാണെന്നു കാണണമേ; അവർ എന്നെ എത്ര കഠിനമായി ദ്വേഷിക്കുന്നു; അവിടുന്ന് എന്റെ ജീവനെ സംരക്ഷിക്കണമേ; ലജ്ജിക്കാൻ എനിക്ക് ഇടവരുത്തരുതേ; ഞാൻ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നുവല്ലോ. എന്റെ നിഷ്കളങ്കതയും സത്യസന്ധതയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നുവല്ലോ. ദൈവമേ, ഇസ്രായേൽജനതയെ സകല കഷ്ടതകളിൽനിന്നും വിടുവിക്കണമേ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy