YouVersion Logo
Search Icon

THUFINGTE 13

13
1വിവേകിയായ മകൻ പിതാവിന്റെ പ്രബോധനം കേൾക്കുന്നു;
പരിഹാസി ശാസന അവഗണിക്കുന്നു.
2സജ്ജനം തങ്ങളുടെ വാക്കുകളുടെ സൽഫലം അനുഭവിക്കുന്നു,
വഞ്ചകർ ആഗ്രഹിക്കുന്നത് അക്രമമാണ്.
3സൂക്ഷ്മതയോടെ സംസാരിക്കുന്നവൻ സ്വന്തജീവൻ രക്ഷിക്കുന്നു;
വിടുവായനു നാശം നേരിടുന്നു.
4അലസൻ എത്ര കൊതിച്ചാലും ഒന്നും ലഭിക്കുന്നില്ല;
ഉത്സാഹിക്ക് ഐശ്വര്യസമൃദ്ധിയുണ്ടാകുന്നു.
5സത്യസന്ധൻ വ്യാജം വെറുക്കുന്നു;
ദുഷ്ടൻ ലജ്ജാകരവും നിന്ദ്യവും ആയതു പ്രവർത്തിക്കുന്നു.
6സന്മാർഗിയെ നീതി കാക്കുന്നു;
പാപം ദുഷ്ടനെ മറിച്ചുകളയുന്നു.
7ഒന്നുമില്ലാത്തവരെങ്കിലും ചിലർ ധനികരെന്നു നടിക്കുന്നു;
വളരെ ധനമുണ്ടായിട്ടും ചിലർ ദരിദ്രരെന്നു ഭാവിക്കുന്നു.
8ധനികന് ജീവൻ വീണ്ടെടുക്കാൻ പണം ഉണ്ട്,
# 13:8 ദരിദ്രനെ ആരും ഭീഷണിപ്പെടുത്തുകയില്ല എന്നുമാകാം. ദരിദ്രനു മോചനത്തിനു മാർഗമില്ല;
9നീതിമാന്മാരുടെ ദീപം ജ്വലിച്ചു പ്രകാശിക്കുന്നു;
ദുഷ്ടന്മാരുടെ വിളക്ക് അണഞ്ഞുപോകും.
10അനുസരണംകെട്ടവൻ ഗർവുകൊണ്ടു കലഹം ഉണ്ടാക്കുന്നു.
ഉപദേശം സ്വീകരിക്കുന്നവനു വിവേകം ലഭിക്കുന്നു.
11അന്യായമായി സമ്പാദിക്കുന്ന ധനം ക്ഷയിച്ചുപോകും,
കഠിനാധ്വാനം ചെയ്തു സമ്പാദിക്കുന്നതു വർധിച്ചുവരും.
12പ്രതീക്ഷയ്‍ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു;
ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു.
13സദുപദേശം നിരസിക്കുന്നവർ നാശം വരുത്തിവയ്‍ക്കുന്നു;
കല്പനകൾ ആദരിക്കുന്നവനു പ്രതിഫലം ലഭിക്കുന്നു.
14ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവയാകുന്നു.
അതു മരണത്തിന്റെ കെണിയിൽനിന്നു രക്ഷിക്കുന്നു;
15സൽബുദ്ധിയുള്ളവൻ ബഹുമാനം നേടുന്നു;
വഞ്ചകന്റെ വഴി അവനെ നാശത്തിലേക്കു നയിക്കുന്നു.
16വിവേകി എല്ലാ കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നു;
ഭോഷൻ തന്റെ ഭോഷത്തം വെളിപ്പെടുത്തുന്നു.
17ദുഷ്ടനായ ദൂതൻ മനുഷ്യരെ കുഴപ്പത്തിൽ ചാടിക്കുന്നു;
വിശ്വസ്തദൂതനോ ആശ്വാസം കൈവരുത്തുന്നു.
18ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീർത്തിയും ഉണ്ടാകും;
ശാസനയെ ആദരിക്കുന്നവൻ ബഹുമാനിതനാകും.
19അഭീഷ്ടസിദ്ധി മനസ്സിന് മധുരാനുഭൂതിയാണ്.
ദോഷം വിട്ടകലുന്നതു ഭോഷന്മാർക്കു വെറുപ്പാണ്.
20ജ്ഞാനികളുടെ കൂടെ നടക്കുന്നവൻ ജ്ഞാനിയാകും;
ഭോഷന്മാരുമായി കൂട്ടു കൂടുന്നവർക്ക് ഉപദ്രവം നേരിടും.
21അനർഥം പാപികളെ പിന്തുടരുന്നു;
എന്നാൽ നീതിനിഷ്ഠർക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കും.
22ഉത്തമനായ മനുഷ്യൻ തന്റെ അവകാശം തലമുറകൾക്കായി ശേഷിപ്പിക്കുന്നു.
പാപിയുടെ സമ്പത്താകട്ടെ നീതിമാനായി സംഭരിക്കപ്പെടുന്നു.
23തരിശുഭൂമി ദരിദ്രർക്ക് ധാരാളം വിള നല്‌കുന്നു;
അധർമി അതും കൈവശപ്പെടുത്തി തരിശിടുന്നു.
24ശിക്ഷിക്കാതെ മകനെ വളർത്തുന്നവൻ അവനെ സ്നേഹിക്കുന്നില്ല,
മകനെ സ്നേഹിക്കുന്നവൻ അവനു ശിക്ഷണം നല്‌കുന്നു.
25നീതിമാനു ഭക്ഷിക്കാൻ വേണ്ടുവോളമുണ്ട്;
ദുഷ്ടനോ വിശന്നു പൊരിയുന്നു.

Currently Selected:

THUFINGTE 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy