YouVersion Logo
Search Icon

JOSUA 19

19
ശിമെയോനു ലഭിച്ച ദേശം
1ശിമെയോൻഗോത്രത്തിലെ കുടുംബങ്ങൾക്കാണ് രണ്ടാമത്തെ നറുക്കു വീണത്. അവരുടെ അവകാശം യെഹൂദാഗോത്രക്കാരുടെ ഇടയിൽത്തന്നെ ആയിരുന്നു; 2അവർക്ക് അവകാശമായി ബേർ-ശേബ, ശേബ, മോലാദാ, 3ഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, 4,5ബേഥൂൽ, ഹോർമ്മാ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്, ഹസർ-സൂസാ, 6ബേത്ത്-ലെബായോത്ത്, ശാരുഹെൻ എന്നീ പതിമൂന്നു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും കൂടാതെ 7അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ എന്നീ നാലു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും ലഭിച്ചു. 8തെക്ക് രാമാ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാലാത്ത്-ബേർവരെയുള്ള സകല പട്ടണങ്ങളും ഗ്രാമങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ശിമെയോൻഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ദേശം ഇതാണ്. 9യെഹൂദാഗോത്രക്കാർക്കു ലഭിച്ച ഓഹരി അവർക്ക് ആവശ്യമുള്ളതിൽ അധികമായിരുന്നു. അതുകൊണ്ടാണ് അവരുടെ ഇടയിൽനിന്ന് ശിമെയോൻഗോത്രക്കാർക്കു ഭൂമി ലഭിച്ചത്.
സെബൂലൂനു ലഭിച്ച ദേശം
10മൂന്നാമത്തെ നറുക്കു സെബൂലൂൻഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. സാരീദ് വരെയുള്ള ദേശമായിരുന്നു അവർക്ക് അവകാശമായി ലഭിച്ചത്. 11അവിടെനിന്ന് അതിന്റെ അതിരു പടിഞ്ഞാറോട്ടു തിരിഞ്ഞ് മരലയിലും ദബ്ബേശെത്തിലും കൂടി യൊക്നെയാമിന്റെ കിഴക്കുവശത്തുള്ള അരുവിയിൽ എത്തുന്നു. 12സാരീദിന്റെ മറുവശത്തു കിഴക്കു കിസ്ലോത്ത് - താബോരിന്റെ അതിരിലൂടെ ദാബെരത്തിൽ ചെന്ന് അതു യാഫീയയിലേക്കു പോകുന്നു. 13അവിടെനിന്നു വീണ്ടും കിഴക്കോട്ട് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും കൂടി രിമ്മോനിലേക്കുള്ള വഴിയിലെ നേയായിലേക്ക് തിരിയുന്നു. 14വടക്ക് ആ അതിര് ഹന്നാഥോനിലേക്ക് തിരിഞ്ഞ് യിഫ്താഹ്-എൽതാഴ്‌വരയിൽ അവസാനിക്കുന്നു; 15കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, ഇദലാ, ബേത്ത്-ലേഹം മുതലായ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും ഇതിൽ ഉൾപ്പെടുന്നു. 16ഈ പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളുമാണ് സെബൂലൂൻഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ചത്.
ഇസ്സാഖാരിനു ലഭിച്ച ദേശം
17നാലാമത്തെ നറുക്ക് ഇസ്സാഖാർഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. 18ജെസ്രീൽ, കെസുല്ലോത്ത്, ശൂനേം, 19ഹഫാരയീം, ശീയോൻ, അനാഹരാത്ത്, രബ്ബീത്ത്, 20കിശ്യോൻ, ഏബെസ്, രേമെത്ത്, 21ഏൻ-ഗന്നീം, ഏൻ-ഹദ്ദാ, ബേത്ത്-പസ്സേസ് എന്നീ പ്രദേശങ്ങൾ അവരുടെ അവകാശദേശത്ത് ഉൾപ്പെട്ടിരുന്നു. 22അതിന്റെ അതിര്, താബോർ, ശഹസൂമാ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളിൽ കൂടി കടന്നു യോർദ്ദാനിൽ അവസാനിക്കുന്നു. പതിനാറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. 23ഈ പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളുമാണ് ഇസ്സാഖാർഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ചത്.
ആശേരിനു ലഭിച്ച ദേശം
24അഞ്ചാമത്തെ നറുക്ക് ആശേർഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. 25ഹെല്‌കത്ത്, ഹലി, ബേതെൻ, 26അക്ശാഫ്, അല്ലംമേലെക്, അമാദ്, മിശാൽ എന്നീ സ്ഥലങ്ങൾ അവരുടെ അവകാശഭൂമിയിൽ ഉൾപ്പെട്ടിരുന്നു. അത് പടിഞ്ഞാറ് കർമ്മേലും ശീഹോർ-ലിബ്നാത്ത്‍വരെയും വ്യാപിച്ചിരുന്നു. 27കിഴക്കേ അതിര് ബേത്ത്-ദാഗോനിലേക്കും അവിടെനിന്നു വടക്കോട്ടു തിരിഞ്ഞ് സെബൂലൂനിലും ബേത്ത്-എമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽ താഴ്‌വരയിലും കൂടി കടന്നു വടക്കു കാബൂലിലേക്കും 28എബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ എന്നീ സ്ഥലങ്ങളിലൂടെ വൻ നഗരമായ സീദോനിലേക്കും പോകുന്നു. 29പിന്നീട് ആ അതിര് രാമായിലേക്കും കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സോരിലേക്കും തിരിയുന്നു. പിന്നീട് ഹോസായിൽ കൂടി ആ അതിര് മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. 30മഹലബ്, അക്സീബ്, ഉമ്മാ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും അവരുടെ അവകാശഭൂമിയിൽ ഉൾപ്പെട്ടിരുന്നു. 31ആശേർഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ഈ പട്ടണങ്ങളും ഇവയോടു ചേർന്നുള്ള ഗ്രാമങ്ങളും ലഭിച്ചു.
നഫ്താലിക്കു ലഭിച്ച ദേശം
32ആറാമത്തെ നറുക്കു നഫ്താലിഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. 33അവരുടെ അവകാശമായി ലഭിച്ച ദേശത്തിന്റെ അതിര് ഹേലെഫിൽ സാനന്നീമിലെ കരുവേലകച്ചുവട്ടിൽനിന്ന് ആരംഭിച്ച് അദാമീ-നേക്കെബിലും യബ്ന്യോലിലും കൂടി ലാക്കൂമിൽ ചെന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. 34അവിടെനിന്നു പടിഞ്ഞാറ് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞു ഹൂക്കോക്കിലൂടെ പോകുന്നു. അതിന്റെ അതിര് തെക്ക് സെബൂലൂനും പടിഞ്ഞാറ് ആശേരും കിഴക്ക് യോർദ്ദാനു സമീപമുള്ള യെഹൂദായും ആകുന്നു. 35കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സിദ്ദീം, സേർ, ഹമ്മത്ത്, 36രക്കത്ത്, കിന്നേരത്ത്, അദമാ, രാമാ, ഹാസോർ, 37കേദെശ്, എദ്രെയി, എൻ-ഹാസോർ, യിരോൻ, മിഗ്ദൽ-ഏൽ, ഹോരേം, 38ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് മുതലായ പത്തൊൻപതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും നഫ്താലിയുടെ അവകാശഭൂമിയിൽ ഉൾപ്പെടുന്നു. 39ഇവയാണ് നഫ്താലി ഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളും.
ദാനിനു ലഭിച്ച ദേശം
40ഏഴാമത്തെ നറുക്കു ദാൻഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. 41സൊരാ, എസ്തായോൽ, ഈർ-ശേമെശ്, ശാലബ്ബീൻ, 42അയ്യാലോൻ, ഇത്‍ലാ, ഏലോൻ, 43തിമ്നാ, എക്രോൻ, എൽ-തെക്കേ, 44ഗിബ്ബെഥോൻ, ബാലാത്ത്, യിഹൂദ്, ബെനേ-ബെരാക്, 45ഗത്ത്-രിമ്മോൻ, മേയർകോൻ, 46രക്കോൻ എന്നീ സ്ഥലങ്ങളും യോപ്പയ്‍ക്കു ചുറ്റുപാടുമുള്ള സ്ഥലങ്ങളും ദാനിന്റെ അവകാശഭൂമിയിൽ ഉൾപ്പെട്ടിരുന്നു. 47ദാൻഗോത്രക്കാരുടെ ദേശം അവർക്ക് നഷ്ടപ്പെട്ടപ്പോൾ അവർ ലേശെമിനോടു യുദ്ധം ചെയ്ത് അതു പിടിച്ചടക്കി. അവിടെയുള്ള ജനങ്ങളെ സംഹരിച്ച് ആ ദേശം കൈവശമാക്കി അവിടെ പാർത്തു. ലേശെമിനു തങ്ങളുടെ പൂർവപിതാവായ ദാനിന്റെ പേരു നല്‌കുകയും ചെയ്തു. 48ദാൻഗോത്രക്കാരുടെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ചത് ഈ പട്ടണങ്ങളും ഗ്രാമങ്ങളുമായിരുന്നു.
യോശുവയ്‍ക്കു നല്‌കിയ ദേശം
49ദേശം വിഭജിച്ചു കഴിഞ്ഞ് ഇസ്രായേൽജനം നൂനിന്റെ പുത്രനായ യോശുവയ്‍ക്ക് അവരുടെ ഇടയിൽ ഒരു ഓഹരി നല്‌കി. 50എഫ്രയീം മലമ്പ്രദേശത്തുള്ള തിമ്നത്ത്-സേരഹ് എന്ന പട്ടണം യോശുവ ആവശ്യപ്പെടുകയും സർവേശ്വരൻ കല്പിച്ചതുപോലെ ആ സ്ഥലം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ആ പട്ടണം വീണ്ടും പണിത് അദ്ദേഹം അവിടെ പാർത്തു.
51പുരോഹിതനായ എലെയാസാരും നൂനിന്റെ പുത്രനായ യോശുവയും ഇസ്രായേൽഗോത്രങ്ങളിലെ നേതാക്കന്മാരും ശീലോവിൽ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തിൽ സർവേശ്വരസന്നിധിയിൽ ഒരുമിച്ചു കൂടി ദേശം നറുക്കിട്ടു വിഭജിച്ചു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.

Currently Selected:

JOSUA 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy