YouVersion Logo
Search Icon

JOBA 26

26
ഇയ്യോബിന്റെ മറുപടി
1അപ്പോൾ ഇയ്യോബ് പറഞ്ഞു:
2“ഇങ്ങനെയാണോ നീ ദുർബലനെ സഹായിക്കുന്നത്?
ബലഹീനമായ കരങ്ങളെ രക്ഷിക്കുന്നത്?
3അജ്ഞനു നീ എന്ത് ഉപദേശം നല്‌കി?
എത്ര ഉദാരമായിട്ടാണ് നീ വിജ്ഞാനം പകർന്നത്!
4ആരുടെ സഹായത്തോടെയാണു നീ ഈ വാക്കുകൾ ഉച്ചരിച്ചത്?
ആരുടെ ആത്മാവാണ് നിന്നിൽനിന്നു പുറത്തുചാടിയത്?
5പാതാളവാസികൾ വിറകൊള്ളുന്നു.
ജലവും അതിലെ ജീവികളും നടുങ്ങുന്നു.
6പാതാളം ദൈവമുമ്പാകെ തുറന്നിരിക്കുന്നു;
നരകത്തെ ഒന്നും മറയ്‍ക്കുന്നില്ല.
7ഉത്തരദിക്കിനെ ദൈവം ശൂന്യതയുടെമേൽ വിരിക്കുന്നു;
ഭൂമിയെ ശൂന്യതയ്‍ക്കുമേൽ തൂക്കിയിട്ടു.
8അവിടുന്നു ജലത്തെ കാർമേഘങ്ങളിൽ ബന്ധിക്കുന്നു;
അതു വഹിക്കുന്ന കാർമുകിൽ ചീന്തിപ്പോകുന്നില്ല.
9അവിടുന്നു ചന്ദ്രന്റെ മുഖത്തെ മറയ്‍ക്കുന്നു.
അതിനു മീതെ മേഘത്തെ വിരിക്കുന്നു.
10ഇരുളും വെളിച്ചവും സന്ധിക്കുന്നു.
സമുദ്രമുഖത്ത് അവിടുന്ന് ഒരു വൃത്തം വരച്ചു.
11ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;
അവിടുത്തെ ശാസനയാൽ അവ നടുങ്ങുന്നു.
12അവിടുന്നു മഹാശക്തിയാൽ സമുദ്രത്തെ നിശ്ചലമാക്കി;
അവിടുത്തെ ജ്ഞാനത്താൽ രഹബിനെ തകർത്തു.
13അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭയുള്ളതായി;
അവിടുത്തെ കരങ്ങൾ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നു.
14ഇവയൊക്കെ അവിടുത്തെ നിസ്സാര പ്രവർത്തനങ്ങൾ മാത്രമാണ്;
അവിടുത്തെ ഒരു നേരിയ സ്വരമേ നാം കേട്ടിട്ടുള്ളൂ.
അവിടുത്തെ ശക്തിയുടെ മുഴക്കം ആർക്കു ഗ്രഹിക്കാൻ കഴിയും?”

Currently Selected:

JOBA 26: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy