YouVersion Logo
Search Icon

JEREMIA 47

47
ഫെലിസ്ത്യർക്കുള്ള സന്ദേശം
1ഫറവോ ഗസ്സയെ ആക്രമിക്കുന്നതിനുമുമ്പ്, ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകനു സർവേശ്വരനിൽ നിന്നുണ്ടായ അരുളപ്പാട്. 2അവിടുന്ന് അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്നു വെള്ളമുയർന്നു വരുന്നു; അതു വലിയ പ്രവാഹമായിത്തീരും; ആ പ്രവാഹത്തിൽ ദേശവും അതിലുള്ളതൊക്കെയും നഗരവും അതിലെ നിവാസികളും മുങ്ങിപ്പോകും; ജനം നിലവിളിക്കും; ദേശവാസികളെല്ലാം വിലപിക്കും. 3അവന്റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഇരമ്പലും അവയുടെ ചക്രങ്ങൾ ഉരുളുന്ന ശബ്ദവും കേട്ടു പിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടുന്നു; അത്ര ദുർബലമാണ് അവരുടെ കരങ്ങൾ. 4സകല ഫെലിസ്ത്യരെയും സോരിലും സീദോനിലുമുള്ള അവരുടെ എല്ലാ സഹായികളെയും നശിപ്പിക്കുന്ന ദിവസം വരുന്നു; സർവേശ്വരൻ തീരദേശമായ കഫ്തോറിൽ അവശേഷിച്ച ഫെലിസ്ത്യരെ നശിപ്പിക്കും. 5ഗസ്സാനിവാസികൾ വിലാപസൂചകമായി തല മുണ്ഡനം ചെയ്തിരിക്കുന്നു; അസ്കലോൻ നശിച്ചുകഴിഞ്ഞു; അനാക്കീമിൽ ശേഷിച്ചിരിക്കുന്നവരേ, നിങ്ങൾ എത്രകാലം സ്വയം മുറിവേല്പിക്കും? 6സർവേശ്വരന്റെ വാളേ! എന്നു നീ വിശ്രമിക്കും? നിന്റെ ഉറയിലേക്കു മടങ്ങി ശാന്തമായിരിക്കുക. 7സർവേശ്വരന്റെ കല്പന കൊടുത്തിരിക്കെ എങ്ങനെ അതു നിശ്ചലമായിരിക്കും; അസ്കലോനും കടൽത്തീരത്തിനും എതിരെ അവിടുന്ന് അതിനെ നിയോഗിച്ചിരിക്കുന്നു.”

Currently Selected:

JEREMIA 47: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy