YouVersion Logo
Search Icon

ISAIA 47

47
ബാബിലോണിന്റെ നാശം
1കന്യകയായ ബാബിലോൺ പുത്രീ, ഇറങ്ങിവന്നു പൊടിയിൽ ഇരിക്കുക; കൽദായരുടെ പുത്രീ, സിംഹാസനം ഇല്ലാതെ നിലത്തിരിക്കുക. കാരണം ഇനിമേൽ നീ മൃദുല എന്നും കോമള എന്നും വിളിക്കപ്പെടുകയില്ല. 2തിരികല്ല് എടുത്തു ധാന്യം പൊടിക്കുക, നിന്റെ മൂടുപടം മാറ്റുക, നിന്റെ മേലങ്കി ഉരിഞ്ഞ്, നഗ്നപാദയായി നദികളിലൂടെ കടന്നുപോകുക. 3നിന്റെ നഗ്നത അനാവൃതമാകും; നിന്റെ ലജ്ജ വെളിപ്പെടും; ഞാൻ പ്രതികാരം ചെയ്യും; ഞാൻ ആരെയും ഒഴിവാക്കുകയില്ല. 4നമ്മുടെ വീണ്ടെടുപ്പുകാരൻ-സൈന്യങ്ങളുടെ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം- ഇസ്രായേലിന്റെ പരിശുദ്ധനാണ്.
5കൽദായപുത്രീ, നിശ്ശബ്ദയായിരിക്കുക, അന്ധകാരത്തിലേക്കു പോകുക, കാരണം ജനതകളുടെ യജമാനത്തി എന്ന് ഇനിമേൽ നീ വിളിക്കപ്പെടുകയില്ല. 6ഞാൻ എന്റെ ജനത്തോടു കോപിച്ചു എന്റെ അവകാശത്തെ ഞാൻ അശുദ്ധമാക്കി; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചു. നീ അവരോടു കരുണ കാട്ടിയില്ല; വൃദ്ധരുടെ മേൽപോലും നിന്റെ ഭാരമേറിയ നുകം നീ വച്ചു. 7നീ പറഞ്ഞു: “ഞാൻ എന്നേക്കും യജമാനത്തി ആയിരിക്കും” തന്മൂലം നീ ഇക്കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കുകയോ അതിന്റെ അവസാനം ഓർക്കുകയോ ചെയ്തില്ല.
8അതുകൊണ്ട് ഞാൻ മാത്രം, ഞാനല്ലാതെ മറ്റാരുമില്ല; ഞാൻ വിധവയായിരിക്കുകയോ, പുത്രനഷ്ടം അറിയുകയോ ഇല്ല എന്നു ഹൃദയത്തിൽ പറയുന്നവളേ, സുഖഭോഗിനിയും സുരക്ഷിതയും ആയവളേ, ഇതു കേൾക്കുക. 9ഒരു ദിവസം ഒരു നിമിഷത്തിൽത്തന്നെ ഈ രണ്ടു കാര്യങ്ങളും നിനക്കു സംഭവിക്കും; നിന്റെ മന്ത്രവാദങ്ങൾ എത്ര അധികമായിരുന്നാലും നിന്റെ ആഭിചാരകശക്തി എത്ര വലുതായിരുന്നാലും പുത്രനഷ്ടവും വൈധവ്യവും പൂർണ അളവിൽ നിനക്കു ഭവിക്കും.
10നിനക്കു നിന്റെ ദുഷ്ടതയിൽ സുരക്ഷിതത്വം തോന്നി; നീ പറഞ്ഞു: “ആരുമെന്നെ കാണുന്നില്ല.” നിന്റെ ജ്ഞാനവും നിന്റെ അറിവും നിന്നെ വഴിതെറ്റിച്ചു. “ഞാൻ മാത്രം ഞാനല്ലാതെ മറ്റാരുമില്ല” എന്നു നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു. 11എന്നാൽ നിനക്കു പ്രായശ്ചിത്തം ചെയ്യാൻ കഴിയാത്ത ദുഷ്ടത നിനക്കു വരും; നിനക്കു പരിഹാരം ചെയ്യാൻ കഴിയാത്ത ആപത്ത് നിന്റെമേൽ വരും; നിനക്ക് അറിയാത്ത നാശം പെട്ടെന്നു നിനക്കു ഭവിക്കും.
12നിന്റെ യൗവനംമുതൽ നീ അധ്വാനിച്ചു ചെയ്തുവരുന്ന നിന്റെ ആഭിചാരകത്തിലും നിരവധി മന്ത്രവാദങ്ങളിലും ഉറച്ചുനില്‌ക്കുക. ഒരുപക്ഷേ നിനക്കു വിജയം കൈവന്നേക്കാം; ഒരുപക്ഷേ ഉഗ്രഭീതി ഉളവാക്കാൻ നിനക്കു കഴിഞ്ഞേക്കാം. 13നിന്റെ നിരവധി ഉപദേശകരെകൊണ്ടു നീ ക്ഷീണിച്ചിരിക്കുന്നു; ആകാശങ്ങളെ വിഭജിക്കുകയും നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും നിനക്കെന്തു സംഭവിക്കുമെന്ന് അമാവാസികളിൽ പ്രവചിക്കുകയും ചെയ്യുന്ന അവർ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ. 14കണ്ടാലും, അവർ വയ്‍ക്കോൽ പോലെയാണ്; അഗ്നി അവരെ നശിപ്പിക്കുന്നു; തീജ്വാലയുടെ ശക്തിയിൽനിന്ന് അവർക്ക് തങ്ങളെത്തന്നെ മോചിപ്പിക്കാൻ കഴിയുന്നില്ല. ഇത് ഒരുവനു തണുപ്പുമാറ്റാനുള്ള കനലോ, ഇരുന്നു കായാനുള്ള തീയോ അല്ല! 15ഇങ്ങനെയാകുന്നു നീ അധ്വാനിച്ചിരിക്കുന്നത്. നിന്റെ യൗവനംമുതൽ നിന്റെകൂടെ വ്യാപാരം ചെയ്തവർ, അവർ അവരുടെതന്നെ ദിക്കുകളിൽ അലയുന്നു; അവിടെ ആരും നിന്നെ രക്ഷിക്കുകയില്ല.

Currently Selected:

ISAIA 47: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy