HOSEA 10
10
പ്രവാചകൻ ഇസ്രായേലിനെപ്പറ്റി സംസാരിക്കുന്നു
1തഴച്ചുവളർന്നു കായ്‍ക്കുന്ന മുന്തിരിച്ചെടിയാണ് ഇസ്രായേൽ. ഫലസമൃദ്ധി ഉണ്ടായതോടൊപ്പം അവർ കൂടുതൽ യാഗപീഠങ്ങളും നിർമിച്ചു. ദേശം ഐശ്വര്യസമൃദ്ധമായതോടൊപ്പം അവർ ആരാധനാസ്തംഭങ്ങൾ അലങ്കരിച്ചു. 2ഇസ്രായേല്യരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്; അതിനാൽ അവർ ശിക്ഷ സഹിച്ചേ തീരൂ. സർവേശ്വരൻ അവരുടെ യാഗപീഠങ്ങൾ തകർക്കും; സ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും.
3അപ്പോൾ അവർ പറയും: “ഞങ്ങൾ സർവേശ്വരനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങൾക്കു രാജാവില്ല. ഉണ്ടെങ്കിൽത്തന്നെ രാജാവിനു നമുക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” 4അവർ വ്യർഥവാക്കുകൾ ഉച്ചരിക്കുന്നു; വെറും പൊള്ളസത്യം ചെയ്ത് അവർ ഉടമ്പടി ഉണ്ടാക്കുന്നു. അതിനാൽ ഉഴവുചാലിൽ വിഷക്കളകളെന്നപോലെ ശിക്ഷാവിധി മുളച്ചുവരുന്നു. 5ശമര്യാനിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടത്തെ ജനം അതിനെച്ചൊല്ലി വിലപിക്കും. അതിന്റെ വിട്ടുപോയ മഹത്ത്വത്തിന്റെ പേരിൽ വിഗ്രഹാരാധകരായ പുരോഹിതർ ഉറക്കെ കരയും. 6മഹാരാജാവിനു കാഴ്ചവയ്‍ക്കുന്നതിന് അതിനെ അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രയീം നിന്ദാപാത്രമായിത്തീരും; ഇസ്രായേൽ തന്റെ വിഗ്രഹം നിമിത്തം ലജ്ജിക്കും. 7ശമര്യയിലെ രാജാവ്, വെള്ളത്തിൽവീണ മരക്കഷണംപോലെ ഒലിച്ചുപോകും. 8ഇസ്രായേലിന്റെ പാപത്തിനു കാരണമായ ആവെനിലെ പൂജാഗിരികൾ നശിപ്പിക്കപ്പെടും. അവരുടെ യാഗപീഠങ്ങളിൽ മുള്ളും ഞെരിഞ്ഞിലും വളരും; അവർ പർവതങ്ങളോടു തങ്ങളെ മൂടാനും മലകളോടു തങ്ങളുടെമേൽ നിപതിക്കാനും പറയും.
ഇസ്രായേലിനു ന്യായവിധി
9ഇസ്രായേലേ, നീ ഗിബെയയിൽവച്ചു പാപം ചെയ്യാൻ തുടങ്ങി; നീ അതു തുടരുന്നു. ഗിബെയയിൽവച്ചു യുദ്ധം അവരെ പിടികൂടിയില്ലേ? 10അനുസരണം കെട്ട ജനത്തെ ശിക്ഷിക്കാൻ ഞാൻ വരും; അവരുടെ ഇരു തിന്മകൾക്ക് അവർ ശിക്ഷിക്കപ്പെടുമ്പോൾ അവർക്കെതിരെ ജനതകളെ ഞാൻ അണിനിരത്തും. 11മെതിക്കാനിഷ്ടമുള്ള പരിശീലനം ലഭിച്ച പശുക്കുട്ടിയായിരുന്നു എഫ്രയീം; അതിന്റെ അഴകുള്ള ചുമലിൽ ഞാൻ നുകം വച്ചില്ല; എന്നാൽ ഞാൻ എഫ്രയീമിനു നുകം വയ്‍ക്കും; യെഹൂദാ നിലം ഉഴുകയും ഇസ്രായേൽ കട്ട ഉടയ്‍ക്കുകയും ചെയ്യേണ്ടിവരും.
12നീതി വിതയ്‍ക്കുക; സുസ്ഥിരമായ സ്നേഹത്തിന്റെ ഫലം കൊയ്യാം. നിങ്ങളുടെ തരിശുനിലം ഉഴുതൊരുക്കുക; സർവേശ്വരൻ വന്നു നിങ്ങളുടെമേൽ രക്ഷ ചൊരിയാൻ അവിടുത്തെ അന്വേഷിക്കേണ്ട സമയമാണല്ലോ ഇത്. 13നിങ്ങൾ അധർമം ഉഴുതൊരുക്കി അനീതി കൊയ്തെടുത്തു വ്യാജഫലം തിന്നിരിക്കുന്നു. കാരണം നിങ്ങൾ രഥങ്ങളിലും യോദ്ധാക്കളുടെ സംഖ്യാബലത്തിലും ആശ്രയിക്കുന്നു. 14അതുകൊണ്ടു ജനമധ്യത്തിൽ യുദ്ധകോലാഹലം ഉയരും. യുദ്ധദിവസത്തിൽ ബേത്ത്-അബ്ബേലിനെ ശൽമാൻ നശിപ്പിച്ചതുപോലെ നിന്റെ സകല കോട്ടകളും ഇടിച്ചുനിരത്തപ്പെടും. അവർ മാതാക്കളെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചുകൊല്ലും. 15ഇസ്രായേൽജനമേ, നിങ്ങളുടെ മഹാദുഷ്ടത നിമിത്തം നിങ്ങളോടും ഇപ്രകാരം ചെയ്യും. തുടക്കത്തിൽതന്നെ ഇസ്രായേൽരാജാവ് വിച്ഛേദിക്കപ്പെടും.
Currently Selected:
HOSEA 10: malclBSI
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
HOSEA 10
10
പ്രവാചകൻ ഇസ്രായേലിനെപ്പറ്റി സംസാരിക്കുന്നു
1തഴച്ചുവളർന്നു കായ്‍ക്കുന്ന മുന്തിരിച്ചെടിയാണ് ഇസ്രായേൽ. ഫലസമൃദ്ധി ഉണ്ടായതോടൊപ്പം അവർ കൂടുതൽ യാഗപീഠങ്ങളും നിർമിച്ചു. ദേശം ഐശ്വര്യസമൃദ്ധമായതോടൊപ്പം അവർ ആരാധനാസ്തംഭങ്ങൾ അലങ്കരിച്ചു. 2ഇസ്രായേല്യരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്; അതിനാൽ അവർ ശിക്ഷ സഹിച്ചേ തീരൂ. സർവേശ്വരൻ അവരുടെ യാഗപീഠങ്ങൾ തകർക്കും; സ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും.
3അപ്പോൾ അവർ പറയും: “ഞങ്ങൾ സർവേശ്വരനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങൾക്കു രാജാവില്ല. ഉണ്ടെങ്കിൽത്തന്നെ രാജാവിനു നമുക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” 4അവർ വ്യർഥവാക്കുകൾ ഉച്ചരിക്കുന്നു; വെറും പൊള്ളസത്യം ചെയ്ത് അവർ ഉടമ്പടി ഉണ്ടാക്കുന്നു. അതിനാൽ ഉഴവുചാലിൽ വിഷക്കളകളെന്നപോലെ ശിക്ഷാവിധി മുളച്ചുവരുന്നു. 5ശമര്യാനിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടത്തെ ജനം അതിനെച്ചൊല്ലി വിലപിക്കും. അതിന്റെ വിട്ടുപോയ മഹത്ത്വത്തിന്റെ പേരിൽ വിഗ്രഹാരാധകരായ പുരോഹിതർ ഉറക്കെ കരയും. 6മഹാരാജാവിനു കാഴ്ചവയ്‍ക്കുന്നതിന് അതിനെ അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രയീം നിന്ദാപാത്രമായിത്തീരും; ഇസ്രായേൽ തന്റെ വിഗ്രഹം നിമിത്തം ലജ്ജിക്കും. 7ശമര്യയിലെ രാജാവ്, വെള്ളത്തിൽവീണ മരക്കഷണംപോലെ ഒലിച്ചുപോകും. 8ഇസ്രായേലിന്റെ പാപത്തിനു കാരണമായ ആവെനിലെ പൂജാഗിരികൾ നശിപ്പിക്കപ്പെടും. അവരുടെ യാഗപീഠങ്ങളിൽ മുള്ളും ഞെരിഞ്ഞിലും വളരും; അവർ പർവതങ്ങളോടു തങ്ങളെ മൂടാനും മലകളോടു തങ്ങളുടെമേൽ നിപതിക്കാനും പറയും.
ഇസ്രായേലിനു ന്യായവിധി
9ഇസ്രായേലേ, നീ ഗിബെയയിൽവച്ചു പാപം ചെയ്യാൻ തുടങ്ങി; നീ അതു തുടരുന്നു. ഗിബെയയിൽവച്ചു യുദ്ധം അവരെ പിടികൂടിയില്ലേ? 10അനുസരണം കെട്ട ജനത്തെ ശിക്ഷിക്കാൻ ഞാൻ വരും; അവരുടെ ഇരു തിന്മകൾക്ക് അവർ ശിക്ഷിക്കപ്പെടുമ്പോൾ അവർക്കെതിരെ ജനതകളെ ഞാൻ അണിനിരത്തും. 11മെതിക്കാനിഷ്ടമുള്ള പരിശീലനം ലഭിച്ച പശുക്കുട്ടിയായിരുന്നു എഫ്രയീം; അതിന്റെ അഴകുള്ള ചുമലിൽ ഞാൻ നുകം വച്ചില്ല; എന്നാൽ ഞാൻ എഫ്രയീമിനു നുകം വയ്‍ക്കും; യെഹൂദാ നിലം ഉഴുകയും ഇസ്രായേൽ കട്ട ഉടയ്‍ക്കുകയും ചെയ്യേണ്ടിവരും.
12നീതി വിതയ്‍ക്കുക; സുസ്ഥിരമായ സ്നേഹത്തിന്റെ ഫലം കൊയ്യാം. നിങ്ങളുടെ തരിശുനിലം ഉഴുതൊരുക്കുക; സർവേശ്വരൻ വന്നു നിങ്ങളുടെമേൽ രക്ഷ ചൊരിയാൻ അവിടുത്തെ അന്വേഷിക്കേണ്ട സമയമാണല്ലോ ഇത്. 13നിങ്ങൾ അധർമം ഉഴുതൊരുക്കി അനീതി കൊയ്തെടുത്തു വ്യാജഫലം തിന്നിരിക്കുന്നു. കാരണം നിങ്ങൾ രഥങ്ങളിലും യോദ്ധാക്കളുടെ സംഖ്യാബലത്തിലും ആശ്രയിക്കുന്നു. 14അതുകൊണ്ടു ജനമധ്യത്തിൽ യുദ്ധകോലാഹലം ഉയരും. യുദ്ധദിവസത്തിൽ ബേത്ത്-അബ്ബേലിനെ ശൽമാൻ നശിപ്പിച്ചതുപോലെ നിന്റെ സകല കോട്ടകളും ഇടിച്ചുനിരത്തപ്പെടും. അവർ മാതാക്കളെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചുകൊല്ലും. 15ഇസ്രായേൽജനമേ, നിങ്ങളുടെ മഹാദുഷ്ടത നിമിത്തം നിങ്ങളോടും ഇപ്രകാരം ചെയ്യും. തുടക്കത്തിൽതന്നെ ഇസ്രായേൽരാജാവ് വിച്ഛേദിക്കപ്പെടും.
Currently Selected:
:
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.