YouVersion Logo
Search Icon

EZRA 8:15-21

EZRA 8:15-21 MALCLBSI

അഹവായിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് ഞാൻ ഇവരെ ഒരുമിച്ചു കൂട്ടി. അവിടെ ഞങ്ങൾ പാളയമടിച്ചു മൂന്നു ദിവസം പാർത്തു. ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചു. എന്നാൽ ലേവിയുടെ വംശജരിൽ ആരെയും അവിടെ കണ്ടില്ല. അതുകൊണ്ട് എലീയേസെർ, അരീയേൽ, ശെമയ്യാ, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാ, മെശുല്ലാം എന്നീ പ്രമുഖരെയും യോയാരീബ്, എൽനാഥാൻ എന്നീ സൂക്ഷ്മബുദ്ധികളെയും ഞാൻ വിളിപ്പിച്ചു. അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രമുഖനായ ഇദ്ദോയുടെ അടുക്കൽ അയച്ചു. നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫ്യായിലെ ഇദ്ദോയോടും അയാളുടെ സഹോദരരായ ദേവാലയ ശുശ്രൂഷകരോടും അപേക്ഷിക്കാനായിരുന്നു അവരെ അയച്ചത്. ദൈവകൃപ ഞങ്ങൾക്കുണ്ടായിരുന്നതിനാൽ ഇസ്രായേലിന്റെ പൗത്രനും ലേവിയുടെ പുത്രനുമായ മഹ്ലിയുടെ കുലത്തിൽപ്പെട്ടവനും വിവേകിയുമായ ശേരബ്യായെയും അയാളുടെ പുത്രന്മാരും ചാർച്ചക്കാരുമായ പതിനെട്ടു പേരെയും അവർ കൊണ്ടുവന്നു. കൂടാതെ ഹശബ്യായെയും അയാളുടെ കൂടെ മെരാരികുടുംബത്തിൽപ്പെട്ട യെശയ്യായും അയാളുടെ പുത്രന്മാരും ചാർച്ചക്കാരുമടക്കം ഇരുപതു പേരെയും കൊണ്ടുവന്നു. അതിനു പുറമേ ദാവീദും അദ്ദേഹത്തിന്റെ സേവകന്മാരും ലേവ്യരെ സഹായിക്കാൻ വേർതിരിച്ചിരുന്ന ദേവാലയ ശുശ്രൂഷകരിൽ ഇരുനൂറ്റി ഇരുപതു പേരെയുംകൂടി കൊണ്ടുവന്നു. അവരുടെയെല്ലാം പേരു രേഖപ്പെടുത്തി. ദൈവസന്നിധിയിൽ ഞങ്ങളെത്തന്നെ വിനയപ്പെടുത്താനും കുഞ്ഞുകുട്ടികളോടും വസ്തുവകകളോടും കൂടിയുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിത്തീരാനും ദൈവത്തോട് അപേക്ഷിക്കാനുമായി അഹവാ നദീതീരത്തുവച്ച് ഞാൻ ഒരു ഉപവാസം പ്രഖ്യാപിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy