YouVersion Logo
Search Icon

EXODUS 17

17
പാറയിൽനിന്നു ജലം
1സർവേശ്വരന്റെ കല്പനപ്രകാരം ഇസ്രായേൽജനം മുഴുവൻ സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ട് രെഫീദീമിൽ എത്തി പാളയമടിച്ചു; അവിടെ അവർക്കു കുടിക്കാൻ വെള്ളമില്ലായിരുന്നു. 2“ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരിക” എന്നു പറഞ്ഞു ജനങ്ങൾ മോശയോട് ആവലാതിപ്പെട്ടു. മോശ അവരോടു പറഞ്ഞു: “നിങ്ങൾ എന്നോടു കലഹിക്കുന്നതെന്ത്? സർവേശ്വരനെ എന്തിനു പരീക്ഷിക്കുന്നു?” 3ദാഹിച്ചു വലഞ്ഞ ജനം പിറുപിറുത്തുകൊണ്ടു മോശയോടു പറഞ്ഞു: “ഞങ്ങളും ഞങ്ങളുടെ കുട്ടികളും കന്നുകാലികളും ദാഹിച്ചു മരിക്കാനാണോ നീ ഈജിപ്തിൽനിന്നു ഞങ്ങളെ വിടുവിച്ചു കൊണ്ടുവന്നത്?” 4മോശ സർവേശ്വരനോടു നിലവിളിച്ചു പറഞ്ഞു: “ഈ ജനത്തോടു ഞാൻ എന്തു ചെയ്യും? നിമിഷങ്ങൾക്കകം എന്നെ അവർ കല്ലെറിയും.” 5സർവേശ്വരൻ മോശയോട് കല്പിച്ചു: “ഏതാനും ഇസ്രായേൽപ്രമാണിമാരുമൊത്ത് നീ ജനത്തിന്റെ മുമ്പേ പോകുക. നദിയെ അടിച്ച വടിയും കൈയിൽ എടുക്കുക. 6ഞാൻ ഹോറേബ്മലയിലെ ഒരു പാറമേൽ നില്‌ക്കും; നീ ആ പാറയിൽ അടിക്കണം; അപ്പോൾ ജനങ്ങൾക്കു കുടിക്കാൻ വെള്ളം അതിൽനിന്നു പുറപ്പെടും.” ഇസ്രായേൽപ്രമാണിമാർ കാൺകെ മോശ അപ്രകാരം ചെയ്തു. 7“സർവേശ്വരൻ നമ്മുടെ കൂടെ ഉണ്ടോ” എന്നു ചോദിച്ച് ഇസ്രായേൽജനം അവിടെവച്ചു പിറുപിറുക്കുകയും അവിടുത്തെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് ആ സ്ഥലത്തിനു #17:7 മസ്സാ = പരീക്ഷ, *മെരീബാ = കലഹംമസ്സാ-മെരീബാ എന്നു പേരിട്ടു.
അമാലേക്യരുമായി യുദ്ധം
8അമാലേക്യർ വന്ന് രെഫീദീമിൽ വച്ച് ഇസ്രായേൽജനത്തെ ആക്രമിച്ചു. 9മോശ യോശുവയോടു പറഞ്ഞു: “നീ നാളെ തിരഞ്ഞെടുത്ത ഏതാനും ആളുകളുമായി ചെന്ന് അമാലേക്യരോടു യുദ്ധം ചെയ്യുക; ദിവ്യശക്തിയുള്ള വടി പിടിച്ചുകൊണ്ട് ഞാൻ കുന്നിന്റെ മുകളിൽ നില്‌ക്കും.” 10മോശ പറഞ്ഞതുപോലെ യോശുവ അമാലേക്യരോടു യുദ്ധം ചെയ്തു; മോശയും അഹരോനും ഹൂരും കുന്നിന്റെ മുകളിൽ കയറിനിന്നു. 11മോശയുടെ കൈ ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ ഇസ്രായേല്യർ ജയിച്ചു. കൈ താഴ്ത്തിയപ്പോൾ അമാലേക്യർ ജയിച്ചു. 12കുറെ കഴിഞ്ഞപ്പോൾ മോശയുടെ കൈകൾ കുഴഞ്ഞു; അപ്പോൾ അഹരോനും ഹൂരും ചേർന്ന് മോശയ്‍ക്ക് ഇരിക്കാൻ ഒരു കല്ല് കൊണ്ടുവന്നു; മോശ അതിൽ ഇരുന്നു. അവർ മോശയുടെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. അങ്ങനെ സന്ധ്യവരെ മോശയുടെ കൈകൾ ഉയർന്നുനിന്നു. 13യോശുവ അമാലേക്യരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി. 14സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതിന്റെ ഓർമ നിലനില്‌ക്കാനായി ഈ വിവരം ഒരു പുസ്തകത്തിലെഴുതി വയ്‍ക്കുക; യോശുവയെ അതു വായിച്ചു കേൾപ്പിക്കണം; അമാലേക്യരെക്കുറിച്ചുള്ള ഓർമപോലും ഞാൻ ഭൂമിയിൽനിന്നു മായിച്ചുകളയും. 15മോശ അവിടെ ഒരു യാഗപീഠം പണിത് അതിനു ‘സർവേശ്വരൻ എന്റെ വിജയക്കൊടി’ എന്നു പേരിട്ടു. 16മോശ പറഞ്ഞു: “സർവേശ്വരന്റെ സിംഹാസനം ഉയർന്നിരിക്കട്ടെ. അമാലേക്യരോടുള്ള അവിടുത്തെ യുദ്ധം തലമുറകളിലൂടെ തുടർന്നുകൊണ്ടിരിക്കും.”

Currently Selected:

EXODUS 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy