1
സദൃശവാക്യങ്ങൾ 15:1
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
വേദപുസ്തകം
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
Compare
Explore സദൃശവാക്യങ്ങൾ 15:1
2
സദൃശവാക്യങ്ങൾ 15:33
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.
Explore സദൃശവാക്യങ്ങൾ 15:33
3
സദൃശവാക്യങ്ങൾ 15:4
നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
Explore സദൃശവാക്യങ്ങൾ 15:4
4
സദൃശവാക്യങ്ങൾ 15:22
ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:22
5
സദൃശവാക്യങ്ങൾ 15:13
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:13
6
സദൃശവാക്യങ്ങൾ 15:3
യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:3
7
സദൃശവാക്യങ്ങൾ 15:16
ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
Explore സദൃശവാക്യങ്ങൾ 15:16
8
സദൃശവാക്യങ്ങൾ 15:18
ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:18
9
സദൃശവാക്യങ്ങൾ 15:28
നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:28
Home
Bible
Plans
Videos