തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.
അവൻ പറഞ്ഞത്:
“യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും;
യെരൂശലേമിൽനിന്ന് തന്‍റെ നാദം കേൾപ്പിക്കും.
അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും;
കർമ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.”