സങ്കീർത്തനങ്ങൾ 135:1-12

സങ്കീർത്തനങ്ങൾ 135:1-12 MALOVBSI

യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ. യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിനു കീർത്തനം ചെയ്‍വിൻ; അതു മനോഹരമല്ലോ. യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു. യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകല ദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴയ്ക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ, മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു. മിസ്രയീമേ, നിന്റെ മധ്യേ അവൻ ഫറവോന്റെമേലും അവന്റെ സകല ഭൃത്യന്മാരുടെമേലും അടയാളങ്ങളും അദ്ഭുതങ്ങളും അയച്ചു. അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയുംതന്നെ. അവരുടെ ദേശത്തെ അവൻ അവകാശമായിട്ട്, തന്റെ ജനമായ യിസ്രായേലിന് അവകാശമായിട്ടു കൊടുത്തു.