അന്നു ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയത് എന്തെന്നാൽ: നായകന്മാർ യിസ്രായേലിനെ നയിച്ചതിനും ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവയ്ക്കു ഞാൻ പാടും; യിസ്രായേലിൻദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും. യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, എദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻദൈവമായ യഹോവയ്ക്കു മുമ്പിൽ ആ സീനായിതന്നെ. അനാത്തിൻപുത്രനാം ശംഗരിൻനാളിലും, യായേലിൻകാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞവഴികളിൽ നടന്നു. ദെബോറായായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കും വരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റു പോയിരുന്നു. അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധം ഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മധ്യേ പരിചയും കുന്തവും കണ്ടതേയില്ല. എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.
ന്യായാധിപന്മാർ 5 വായിക്കുക
കേൾക്കുക ന്യായാധിപന്മാർ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാധിപന്മാർ 5:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ