യെഹൂദായും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു. നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകല രാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന് ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു. ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിനു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും മാൻ, ഇളമാൻ, മ്ലാവ്, പുഷ്‍ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിച്ച പത്തു കാളയും മേച്ചൽപ്പുറത്തെ ഇരുപത് കാളയും നൂറ് ആടും ആയിരുന്നു. നദിക്ക് ഇക്കരെ തിഫ്സഹ്‍മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും നദിക്ക് ഇക്കരെയുള്ള സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിലൊക്കെയും അവനു സമാധാനം ഉണ്ടായിരുന്നു. ശലോമോന്റെ കാലത്തൊക്കെയും യെഹൂദായും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻകീഴിലും നിർഭയം വസിച്ചു.
1 രാജാക്കന്മാർ 4 വായിക്കുക
കേൾക്കുക 1 രാജാക്കന്മാർ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാക്കന്മാർ 4:20-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ