അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു. പർവതങ്ങളുടെ അടിസ്ഥാനങ്ങൾ ഇളകി. അവിടുത്തെ മൂക്കിൽനിന്നു പുക ഉയർന്നു, വായിൽനിന്നു സംഹാരാഗ്നി വമിച്ചു. ജ്വലിക്കുന്ന തീക്കനൽ ചിതറി. അവിടുന്ന് ആകാശം വളച്ച് ഇറങ്ങിവന്നു. കരിമേഘങ്ങൾ അവിടുത്തെ കാൽക്കീഴിലുണ്ടായിരുന്നു. അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു. കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി. കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി. ജലംപൂണ്ട കറുത്ത മേഘങ്ങൾ മേൽവിരിപ്പുമാക്കി. തിരുമുമ്പിലെ മിന്നൽപ്പിണരുകളിൽനിന്നു മേഘപാളികൾ ഭേദിച്ച് കന്മഴയും തീക്കനലും വർഷിച്ചു. സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി. അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു; കന്മഴയും തീക്കനലും തന്നെ. അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തി. സർവേശ്വരാ, അവിടുത്തെ ഭർത്സനത്താൽ, അവിടുത്തെ ക്രോധനിശ്വാസത്താൽ, ആഴിയുടെ അടിത്തട്ടു ദൃശ്യമായി, ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി.
SAM 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 18:7-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ