സർവേശ്വരാ, അവിടുത്തെ നാമം ശാശ്വതമാണ്. അവിടുത്തെ കീർത്തി എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. സർവേശ്വരൻ സ്വജനത്തിനു നീതി നടത്തിക്കൊടുക്കും, അവിടുന്നു തന്റെ ദാസരോട് അനുകമ്പയുള്ളവനാകുന്നു. അന്യജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുംകൊണ്ടു നിർമ്മിച്ചവയാണ്. അവ മനുഷ്യരുടെ കരവേല മാത്രം. അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല. ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല, അവയുടെ വായിൽ പ്രാണനുമില്ല. അവയെ നിർമ്മിക്കുന്നവർ അവയെപ്പോലെയാകുന്നു. അവയിൽ ആശ്രയിക്കുന്നവരും അങ്ങനെതന്നെ. ഇസ്രായേൽഗൃഹമേ, സർവേശ്വരനെ വാഴ്ത്തുവിൻ! അഹരോൻഗൃഹമേ, സർവേശ്വരനെ വാഴ്ത്തുവിൻ. ലേവിഗൃഹമേ, സർവേശ്വരനെ വാഴ്ത്തുക. അവിടുത്തെ ഭക്തന്മാരേ, സർവേശ്വരനെ വാഴ്ത്തുവിൻ. യെരൂശലേമിൽ വസിക്കുന്ന സർവേശ്വരൻ, സീയോനിൽ വാഴ്ത്തപ്പെടട്ടെ, സർവേശ്വരനെ സ്തുതിക്കുവിൻ.
SAM 135 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 135:13-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ