സർവേശ്വരനെ സ്തുതിക്കുവിൻ, അവിടുത്തെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിലും ശുശ്രൂഷ ചെയ്യുന്ന സർവേശ്വരന്റെ ദാസന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ. സർവേശ്വരനെ സ്തുതിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ നാമം പ്രകീർത്തിക്കുവിൻ, അവിടുന്ന് കാരുണ്യവാനല്ലോ. അവിടുന്നു യാക്കോബിന്റെ സന്തതികളെ തനിക്കായും, ഇസ്രായേൽജനത്തെ തന്റെ പ്രത്യേക അവകാശമായും തിരഞ്ഞെടുത്തിരിക്കുന്നു. അവിടുന്നു വലിയവനെന്നും നമ്മുടെ സർവേശ്വരൻ സർവ ദേവന്മാരിലും മഹോന്നതനെന്നും ഞാൻ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അഗാധങ്ങളിലും അവിടുന്നു തനിക്കിഷ്ടമുള്ളതു ചെയ്യുന്നു. ഭൂമിയുടെ അതിർത്തികളിൽനിന്ന് അവിടുന്നു മേഘങ്ങളെ ഉയർത്തുന്നു; മഴയ്‍ക്കായി അവിടുന്നു മിന്നൽപ്പിണരുകളെ അയയ്‍ക്കുന്നു അവിടുത്തെ ശ്രീഭണ്ഡാരത്തിൽനിന്നു കാറ്റുകളെ പുറത്തുവിടുന്നു. ഈജിപ്തിലെ കടിഞ്ഞൂലുകളെ അവിടുന്നു സംഹരിച്ചു; മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ തന്നെ. അവിടുന്ന് ഈജിപ്തിന്റെ മധ്യത്തിൽ ഫറവോയ്‍ക്കും അവന്റെ ഭൃത്യന്മാർക്കും എതിരെ, അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. അവിടുന്ന്, അനേകം ജനതകളെ തകർത്തു, പ്രബലരായ രാജാക്കന്മാരെ സംഹരിച്ചു. അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും കനാനിലെ സകല രാജാക്കന്മാരെയും തന്നെ. അവിടുന്നു അവരുടെ ദേശങ്ങൾ തന്റെ ജനമായ ഇസ്രായേലിന് അവകാശമായി നല്‌കി.
SAM 135 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 135:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ