THUFINGTE 29:10-18

THUFINGTE 29:10-18 MALCLBSI

രക്തദാഹികൾ നിഷ്കളങ്കനെ വെറുക്കുന്നു. നിർദ്ദോഷി അവരുടെ ജീവൻ രക്ഷിക്കുന്നു. മൂഢൻ തന്റെ കോപം മുഴുവൻ വെളിപ്പെടുത്തുന്നു; ജ്ഞാനിയോ ക്ഷമയോടെ അതിനെ അടക്കിവയ്‍ക്കുന്നു. ഭരണാധികാരി വ്യാജത്തിനു ചെവി കൊടുത്താൽ അയാളുടെ സേവകന്മാരെല്ലാം ദുഷ്ടന്മാരായിത്തീരും. ദരിദ്രനും മർദകനും ഒരു കാര്യത്തിൽ യോജിപ്പുണ്ട്; ഇരുവർക്കും കണ്ണിന് കാഴ്ച നല്‌കുന്നതു സർവേശ്വരനാണ്. ദരിദ്രർക്കു സത്യസന്ധതയോടെ നീതി നടത്തിക്കൊടുക്കുന്ന രാജാവിന്റെ സിംഹാസനം സുസ്ഥിരമായിരിക്കും. അടിയും ശാസനയും ജ്ഞാനം പകർത്തുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലൻ മാതാവിനു അപമാനം വരുത്തും. ദുഷ്ടന്മാർ അധികാരത്തിൽ വരുമ്പോൾ അതിക്രമം വർധിക്കും; അവരുടെ പതനം നീതിമാന്മാർ കാണും. നിന്റെ മകനു ശിക്ഷണം നല്‌കുക; അവൻ നിനക്ക് ആശ്വാസവും സന്തോഷവും നല്‌കും. ദർശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു; ധർമശാസനം അനുസരിക്കുന്നവർ അനുഗൃഹീതരാകും.

THUFINGTE 29 വായിക്കുക