DEUTERONOMY 1:3-7

DEUTERONOMY 1:3-7 MALCLBSI

സർവേശ്വരൻ ഇസ്രായേൽജനത്തോടു പറയാൻ തന്നോടു കല്പിച്ച വചനങ്ങൾ ഈജിപ്തിൽനിന്നു യാത്രതിരിച്ചതിന്റെ നാല്പതാം വർഷം പതിനൊന്നാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു. ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്രെയിലും അസ്താരോത്തിലും പാർത്തിരുന്ന ബാശാൻരാജാവായ ഓഗിനെയും പരാജയപ്പെടുത്തിയതിനു ശേഷമായിരുന്നു മോശ അവരോടു സംസാരിച്ചത്. യോർദ്ദാൻനദിക്ക് അക്കരെ മോവാബുദേശത്തുവച്ച് മോശ ധർമശാസ്ത്രം വിശദീകരിച്ചു. “നമ്മുടെ ദൈവമായ സർവേശ്വരൻ സീനായ്മലയിൽവച്ച് നമ്മോട് അരുളിച്ചെയ്തു: ഈ മലയിൽ നിങ്ങൾ വേണ്ടത്രകാലം പാർത്തു കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങൾ ഇവിടം വിട്ട് കനാൻദേശത്തേക്കും, ലെബാനോൻ പർവതങ്ങൾക്കപ്പുറം യൂഫ്രട്ടീസ്നദിവരെയും പോകണം. അതായത് അമോര്യരുടെ മലനാട്ടിലേക്കും അതിന്റെ അയൽപ്രദേശമായ അരാബാ, മലനാട്, താഴ്‌വരകൾ, നെഗെബ്, കടൽത്തീരം എന്നിവിടങ്ങളിലേക്കും തന്നെ.

DEUTERONOMY 1 വായിക്കുക