1 LALTE 22:1-5

1 LALTE 22:1-5 MALCLBSI

സിറിയായും ഇസ്രായേലും യുദ്ധം കൂടാതെ മൂന്നു വർഷക്കാലം കഴിച്ചുകൂട്ടി. മൂന്നാം വർഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവിനെ സന്ദർശിച്ചു. ഇസ്രായേൽരാജാവ് തന്റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവിൽനിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാൻ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.” ആഹാബ് യെഹോശാഫാത്തിനോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കുന്നതിന് എന്റെ കൂടെ നിങ്ങൾ വരുമോ?” അതിനു യെഹോശാഫാത്ത് പറഞ്ഞു: “ഞാനും എന്റെ സൈന്യവും എന്റെ കുതിരകളും സ്വന്തം എന്നപോലെ അങ്ങയോടു ചേർന്നു യുദ്ധം ചെയ്യാൻ ഒരുക്കമാണ്; എന്നാൽ ആദ്യമായി നമുക്ക് സർവേശ്വരന്റെ ഹിതം അന്വേഷിക്കാം.”

1 LALTE 22 വായിക്കുക