ന്യായാധിപന്മാർ 5:24-27
ന്യായാധിപന്മാർ 5:24-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കേന്യനാം ഹേബെരിൻ ഭാര്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ. തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു. കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി, തന്റെ വലംകൈ പണിക്കാരുടെ ചുറ്റികയ്ക്കു നീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്ത് അവന്റെ ചെന്നി കുത്തിത്തുളച്ചു. അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണു, അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണുകിടന്നു; കുനിഞ്ഞേടത്തുതന്നെ അവൻ ചത്തുകിടന്നു.
ന്യായാധിപന്മാർ 5:24-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ സ്ത്രീകളിൽ വച്ചേറ്റവും അനുഗൃഹീത. കൂടാരവാസികളായ സ്ത്രീകളിൽ അവൾ ഏറ്റവും അനുഗൃഹീത. സീസെര ദാഹജലം ചോദിച്ചു; കുടിക്കാൻ അവൾ പാൽ കൊടുത്തു. പ്രഭുവിനു യോഗ്യമായ പാത്രത്തിൽ തൈരും കൊണ്ടുവന്നു. കൂടാരത്തിന്റെ കുറ്റി അവൾ ഒരു കൈയിലും പണിക്കാരുടെ ചുറ്റിക മറുകൈയിലും എടുത്തു. സീസെരയെ അവൾ ചുറ്റികയ്ക്കടിച്ചു; അയാളുടെ തലയോടു തല്ലിത്തകർത്ത്, ചെന്നി കുത്തിത്തുളച്ചു. അവളുടെ കാൽക്കൽ അവന്റെ തല കുനിഞ്ഞു; അവളുടെ പാദത്തിൽ അവൻ വീണു; അവിടെത്തന്നെ അവൻ മരിച്ചുവീണു.
ന്യായാധിപന്മാർ 5:24-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“കേന്യനാം ഹേബെരിൻ ഭാര്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീ ജനത്തിൽ അനുഗ്രഹം ലഭിച്ചവൾ. തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; രാജകീയപാത്രത്തിൽ അവൾ തൈരും കൊടുത്തു. കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി തൻ വലങ്കൈ പണിക്കാരുടെ ചുറ്റികയ്ക്ക് നീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു. അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; നിശ്ചലം കിടന്നു, കുനിഞ്ഞേടത്തു തന്നെ അവൻ ചത്തുകിടന്നു.
ന്യായാധിപന്മാർ 5:24-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കേന്യനാം ഹേബേരിൻ ഭാര്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ. തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു. കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു. അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവൻ ചത്തുകിടന്നു.
ന്യായാധിപന്മാർ 5:24-27 സമകാലിക മലയാളവിവർത്തനം (MCV)
“കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ, സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ, കൂടാരവാസിനികളാം നാരികളിലേറ്റവും അനുഗ്രഹിക്കപ്പെട്ടവൾ. അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു; രാജകീയ പാത്രത്തിൽ അവൾ അദ്ദേഹത്തിന് തൈരു കൊണ്ടുവന്നു. കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി, തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു. സീസെരയെ അവൾ ആഞ്ഞടിച്ചു, അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു. അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു, വീണയാൾ അവിടെ വീണുകിടന്നു; അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു. വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.