അങ്ങനെ ഇസ്രായേൽജനം അവരവരുടെ പട്ടണങ്ങളിൽ പാർത്തുവരുമ്പോൾ ഏഴാം മാസം അവർ ഏകമനസ്സോടെ ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തു സമ്മേളിച്ചു. സർവേശ്വരൻ ഇസ്രായേലിനു നല്‌കിയിരുന്ന മോശയുടെ ധർമശാസ്ത്രപുസ്‍തകം കൊണ്ടുവരാൻ അവർ വേദപണ്ഡിതനായ എസ്രായോടു പറഞ്ഞു. കേട്ടുഗ്രഹിക്കാൻ പ്രാപ്തിയുള്ള സകല സ്‍ത്രീപുരുഷന്മാരുമടങ്ങിയ സഭയുടെ മുമ്പാകെ ഏഴാം മാസം ഒന്നാം തീയതി എസ്രാപുരോഹിതൻ ധർമശാസ്ത്രപുസ്‍തകം കൊണ്ടുവന്നു. ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തുവച്ചു പ്രഭാതംമുതൽ മധ്യാഹ്നംവരെ ധർമശാസ്ത്രപുസ്‍തകം അദ്ദേഹം അവർ കേൾക്കെ ഉറക്കെ വായിച്ചു; ജനമെല്ലാം അതു ശ്രദ്ധാപൂർവം കേട്ടു. ഈ കാര്യത്തിനായി മരംകൊണ്ടു നിർമ്മിച്ച പ്രസംഗപീഠത്തിൽ എസ്രാ കയറി നിന്നു. അദ്ദേഹത്തിന്റെ വലത്തുഭാഗത്തു മത്ഥിത്ഥ്യാ, ശേമാ, അനായാ, ഊരീയാ, ഹില്‌കീയാ, മയസേയാ എന്നിവരും ഇടത്തുഭാഗത്ത് പെദായാ, മീശായേൽ, മല്‌കീയാ, ഹാശൂം, ഹശ്ബദ്ദാന, സെഖര്യാ, മെശുല്ലാം എന്നിവരും നിന്നു. ഉയർന്ന പീഠത്തിൽ നിന്നുകൊണ്ട് എല്ലാവരും കാൺകെ എസ്രാ പുസ്‍തകം തുറന്നു; അപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു. എസ്രാ അത്യുന്നതദൈവമായ സർവേശ്വരനെ സ്തുതിച്ചു; ജനമെല്ലാം കൈ ഉയർത്തി ആമേൻ, ആമേൻ എന്നു പറഞ്ഞുകൊണ്ടു സാഷ്ടാംഗപ്രണാമം ചെയ്ത് അവിടുത്തെ ആരാധിച്ചു. എല്ലാവരും സ്വസ്ഥാനങ്ങളിൽ തന്നെ നില്‌ക്കുമ്പോൾ യേശുവാ, ബാനി, ശേരെബ്യാ, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാ, മയസേയാ, കെലീതാ, അസര്യാ, യോസാബാദ്, ഹനാൻ, പെലായാ എന്നിവരും ലേവ്യരും ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു. അവർ ദൈവത്തിന്റെ ധർമശാസ്ത്രപുസ്‍തകം വ്യക്തമായി വായിച്ചു കേൾപ്പിക്കുകയും എല്ലാവർക്കും ഗ്രഹിക്കത്തക്കവിധം അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
NEHEMIA 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NEHEMIA 8:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ