JOBA 2:1-7

JOBA 2:1-7 MALCLBSI

പതിവുപോലെ മറ്റൊരു ദിവസം മാലാഖമാർ സർവേശ്വരന്റെ സന്നിധിയിലെത്തി. സാത്താനും അവരോടൊപ്പം അവിടെ എത്തി. സർവേശ്വരൻ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” “ഭൂമിയിലെല്ലാം ചുറ്റി സഞ്ചരിച്ചശേഷം വരികയാണ്” സാത്താൻ മറുപടി പറഞ്ഞു. സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ കണ്ണു വച്ചിരിക്കുന്നുവോ? ഭൂമിയിൽ അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരുമില്ല. അവനെ അകാരണമായി നശിപ്പിക്കാൻ നീ എന്റെ സമ്മതം വാങ്ങി. എങ്കിലും അവൻ ഇപ്പോഴും ഭക്തിയിൽ ഉറച്ചുനില്‌ക്കുന്നു.” സാത്താൻ സർവേശ്വരനോടു പറഞ്ഞു: “ത്വക്കിനു പകരം ത്വക്ക്! മനുഷ്യൻ സ്വജീവനുവേണ്ടി തനിക്കുള്ളതെല്ലാം ഉപേക്ഷിക്കും. അവിടുന്ന് ഇയ്യോബിനെ ശാരീരികമായി പീഡിപ്പിക്കുമോ? തീർച്ചയായും അയാൾ അവിടുത്തെ മുഖത്തുനോക്കി ദുഷിക്കും.” അപ്പോൾ സർവേശ്വരൻ പറഞ്ഞു: “ശരി, ഇതാ അവനെ നിന്റെ അധികാരത്തിൽ വിട്ടിരിക്കുന്നു. എന്നാൽ അവനു ജീവാപായം വരുത്തരുത്.” അങ്ങനെ സാത്താൻ സർവേശ്വരന്റെ സന്നിധി വിട്ടുപോയി. ഇയ്യോബിന്റെ പാദം മുതൽ ശിരസ്സുവരെ ദേഹം ആസകലം വേദനിപ്പിക്കുന്ന വ്രണംകൊണ്ട് സാത്താൻ അദ്ദേഹത്തെ ദണ്ഡിപ്പിച്ചു.

JOBA 2 വായിക്കുക