1 CHRONICLE 22:7-11

1 CHRONICLE 22:7-11 MALCLBSI

അദ്ദേഹം ശലോമോനോടു പറഞ്ഞു: “മകനേ, എന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ‘നീ വളരെ രക്തം ചൊരിയുകയും വൻയുദ്ധങ്ങൾ നടത്തുകയും ചെയ്തു. എന്റെ മുമ്പിൽ ഇത്ര വളരെ രക്തം നീ ചൊരിഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കുവേണ്ടി ആലയം പണിതുകൂടാ. നിനക്ക് ഒരു പുത്രൻ ജനിക്കും; ചുറ്റുമുള്ള സകല ശത്രുക്കളെയും നീക്കി, ഞാൻ അവനു സമാധാനം നല്‌കും. അവന്റെ നാമം ശലോമോൻ എന്നായിരിക്കും. അവന്റെ കാലത്തു ഞാൻ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്‌കും. അവൻ എന്റെ നാമത്തിൽ ഒരു ആലയം പണിയും. അവൻ എനിക്കു പുത്രനും ഞാൻ അവനു പിതാവും ആയിരിക്കും. അവന്റെ രാജകീയ സിംഹാസനം ഞാൻ ഇസ്രായേലിൽ സുസ്ഥിരമാക്കും.’ അതുകൊണ്ട് എന്റെ മകനേ, സർവേശ്വരൻ നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ, നിന്നെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്തതുപോലെ നിന്റെ ദൈവമായ സർവേശ്വരനുവേണ്ടി ആലയം പണിയുന്നതിൽ നീ വിജയിക്കും.

1 CHRONICLE 22 വായിക്കുക