ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“ഇസ്രായേലിന്റെ അകൃത്യം അന്വേഷിക്കും
എന്നാൽ ഒന്നുംതന്നെ ഉണ്ടാകുകയില്ല,
യെഹൂദയുടെ പാപങ്ങളും അന്വേഷിക്കും
എന്നാൽ ഒന്നും കണ്ടെത്തുകയില്ല,
കാരണം ഞാൻ സംരക്ഷിച്ച ശേഷിപ്പിനോട് ഞാൻ ക്ഷമിക്കുകയാൽത്തന്നെ.