“എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ട;
ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ.
ഞാൻ നിങ്ങളെ ദൂരത്തുനിന്നു രക്ഷിക്കും;
നിങ്ങളുടെ സന്തതികളെ അവർ പ്രവാസത്തിലിരിക്കുന്ന രാജ്യത്തുനിന്നും.
യാക്കോബ് മടങ്ങിവന്നു ശാന്തമായും സുരക്ഷിതമായും ജീവിക്കും,
ആരും അവരെ ഭയപ്പെടുത്തുകയില്ല.