യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു;
അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല;
യഹോവയെ ഓർമിപ്പിക്കുന്നവരേ,
നിങ്ങൾ സ്വസ്ഥമായിരിക്കരുത്.
അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും
ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും
അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.